Wednesday 30 July 2014

Living in a Narcissistic World

 Dr. Swami Snehananda Jyothi is an experienced inter-national clinical psychologist. He spent most of his life in USA. Quite attracted in distinct philosophies, he founded the 'East-West Awakening Ministries', which means an effective sharing of the philosophies of East and West. He also established four EWA Centers in USA and India. 
Narcissism means egoism, ego centrism, or morbid love of oneself. Narcissus was an extremely beautiful young man in Greek mythology. He is said to have madly fallen in love with his own reflection in a pool, not realizing it was his own image. He was not able to disengage from the beauty of hisreflection, and ended up dead. According to Diagnostic and Statistical Manual of Mental Disorders, 4th Edition (DSM-IV), narcissistic personality disorder essentially is a pervasive pattern of grandiosity, need for admiration, and lack of empathy. Persons with this disorder can be arrogant. They have a grandiose sense of self-importance, have fantasies of unlimited power, brilliance, and beauty, believe they are special, and have unreasonable expectations of favorable treatment, take advantage of others to achieve their ends, and show arrogant or haughty attitudes and behaviors. In the Indian setting, they especially feel they do not have to stand in a queue or line to be served, or follow rules or decency in traffic.
Narcissistic persons believe they know better than others.  They can be self-righteous. They feel free to question others in areas where they do not like to be questioned. They are quick in judging and imputing motives to others. They feel they are better assessors of characters as to who can or cannot be trusted.They may have a patronizing or condescending attitude. They dominate in conversations. Believing they know better than others, they freely interrupt others, and do not listen to others attentively. While they may say they are open to corrections, in reality they are not. They may project their own feelings and thoughts on to others. Knowing the real truth, they consider themselves to be veritable gifts to humanity. Some of them may not even be aware that they are exhibiting narcissistic characteristics. They might also think they are trying to be help to others. One needs to have a cluster of symptoms for a diagnosis of narcissistic personality disorder. When the required minimum number of symptoms are not there, one is said to have a personality marked by narcissistic features. They can be highly stable and successful in their chosen environment or profession. You can find them in religions, politics, and academic settings.
Narcissism spreads fast in a world of consumerist culture. The consumer culture itself is a narcissistic culture. In a consumer society especially driven by success and cut-throat competition everyone promotes oneself, and blows one’s own trumpet. Recently a celebrity is reported to have doubled his fee that ran into crores of rupees for a commercial when he came to know that he was not the first choice to advertise that particular product. In a consumer culture men and women are commodities and products ingeniously packaged in stylish clothes and frozen looks, and traded in open markets. They flaunt their physical looks and bodily endowments. There was a recent report of some famous women entertainers who insured their bodily assets such as breasts and buttocks for millions of dollars or rupees. In this connection, a little story I was told some years ago may be of some interest. It looks like a beautiful blond of low average intelligence approached Albert Einstein and made a marriage proposal. She told him: “We can have a beautiful child of your intelligence and my beauty”. Einstein is reported to have asked the lady: “What if we have a child of my beauty and your intelligence”? As spiritual persons we need to consciously strive to go against the narcissistic and consumerist culture before we are overwhelmed and choked by it.

Saturday 26 July 2014

Freedom and Religion

Religious freedom was absent in the former Soviet Union. In the past there were countries that   had state religion, that did not tolerate other religions, and that taxed other religions. Religious freedom is not there in authoritarian China ruled by the Chinese communist party. In some Islamic countries, rights of other religions to practice their religion are not respected. In Saudi Arabia, for instance, only Sunni Islam restricted to the Salafi or Wahhabi sect is the only officially recognized state religion. Even the Shia Muslim sect is discriminated against. No other religion can worship there even in private. There is absolutely no religious freedom there. Conversion from Islam there can even be punishable by death. It is incredible that such a state of affairs exists in Saudi Arabia in the 21st century, and the Saudi extreme religious apartheid and gross human rights violations are not much written or talked about.

In this article my focus is not on religious freedom or the lack of it in different parts of the world. While it is important to consider the lack of freedom in all religions that, without any exception, require radical reformation and transformation, my specific focus is going to be on the lack of freedom in Catholicism, the biggest (about 1.25 billion followers), the best organized, and the most powerful denomination in the biggest religion that is Christianity. The influence of the Catholic Church is widespread in every part of the world through its tightly-knit parishes and institutions closely controlled by the hierarchy of priests and bishops. Christ came to preach the Kingdom of God, to free the down-trodden, and model especially truth and freedom, love and compassion among many divine values. And my question in deep anguish is: If Christ were to come to the world today, wouldhe recognize the Catholic Church that represents him? What would he think of the arrogance of primacy and infallibility of its head, the unnecessary doctrines and dogmas, the pompous rites and meaningless rituals, the burdensome disciplines and censures, the almost deification of his earthly mother, Mary, the numerous and often empty devotional practices, and mechanical recital of prayers, the extraordinary powers granted to its “official” saints, the feverish activity of beatifying and canonizing saints, the unwarranted consideration of all its members primarily as unworthy sinners, the enormous accretion of encumbering and crippling baggage over centuries?

Certainly all Christians like all other human beings, depending on their degree of awareness and surrendering to God’s will and  grace, fall down and get up, make mistakes, repent, and learn from them, and relentlessly strive toward perfection. Religions, far removed from their original inspiration and charism, shackle their members to blind loyalty, unexamined beliefs, and practices, robbing them of their God-given freedom. It is an insult to the one God of all that religions self-righteously fight among themselves and glorify themselves for some earthly advantage and posturing. In the final analysis all that matters is that we have been honest and sincere, compassionate and loving, and that we worked for the Kingdom of God to the best of our ability, and that we truly and really took care of all our brothers and sisters in the world.

Swami (Dr) Snehananda Jyoti

Wednesday 23 July 2014

Where am I?

After leaving the hectic life of the cool Munnar ashram (spiritual center) in Kerala, India, on July 16, 2014, I reached the hot Siddhashram Center for Realization, St. Louis, USA, for the yearly visit.   What occupies my mind strongly currently is the spiritual route I had taken when I left home at the age of 17 till now. On this route I spent years in studying philosophy, theology, psychology, spirituality, history of the world, and religions. My study more specifically focused on the Christian, Hindu, and Buddhist scriptures. While there are isolated glorious lives that greatly enriched and modeled humanity, the history of the world predominantly is one of strife and greed, conquest and enslavement. It overwhelmingly is a story of human’s inhumanity to humanity, oppression, and suffering. Philosophy and theology have been frequently fine speculations that often conveniently validated one prevalent view-point or other existing in society. In other words, theology did not lead the way. 

Delving deep into the conscious and unconscious psyche, psychology unearthed some gems of insight for sensible living. Yet persons such as Christ, Buddha, and Gandhi left deep marks on humanity not by their academic erudition but by the examples of their lives, by the insights they gleaned from experimenting with their lives. That tells me that while knowledge is important what truly matters is how I live my life in good times and bad times, and how I deal with my fellow human beings. Many economically advanced countries stand condemned before the eyes of humanity not only because their wealth was accumulated by the sweat and blood of their oppressed but also because they are not able to take a stand on the basis of moral and ethical principles. For them quality of life primarily means modern comforts and conveniences that money can buy. No politician is unlikely to make an unpopular decision that calls for sacrifices for fear of being not re-elected. Religions do not effectively address these vital issues that cripple humanity.

So where do I stand today? Taking the best from all religions I feel strongly that all religions, even as they keep their distinctive but healthy characteristics and practices, need to focus on spirituality, and cooperate in establishing the Kingdom of God on earth. Taking cues from history, politics, and religions, we need to ask ourselves what God as we understand wants of us in today’s world. Christ pointed out the evils of society that came in the way of establishing the Kingdom of God in his time. He told people what to do when they sought his advice. He taught persons to suffer pain rather than cause suffering to others. Gandhi’s willingness to accept non-violently suffering that came his way aroused the conscience of the world, that paved the way for needed change in the most stubborn hearts. Buddha’s teaching the middle way carried through eight-fold paths to deal with unavoidable suffering, and to achieve liberation is still valid today. All these great teachings point essentially to the path of love, compassion, and tolerance.  Real love is possible because it is primarily an act of the will that anyone can make committing that person to a certain set of behaviors that are Godly. When the world is flooded by empathy and love, nothing can stop humanity from achieving its God-intended destiny: The Kingdom of God. When evil and darkness are all around us, we do not need to despair, because love will ultimately prevail and triumph.

Swami (Dr) Snehananda Jyoti 

എങ്ങിനെ പ്രാര്‍ഥിക്കണം? - 18

പ്രാര്‍ത്ഥന ഒരു വ്യക്തിയുടെ ജീവിതത്തിലെ ഒരവിഭാജ്യഘടകമാണ്. ഒരു മാതൃകാ പ്രാര്‍ത്ഥന, എപ്പോഴുമൊരു സൌഖ്യാനുഭവമായിരിക്കും. പ്രാര്‍ത്ഥന ഫലിച്ച ഒരനുഭവമെങ്കിലും ഉണ്ടാകാത്ത വ്യക്തികളും കുറവാണ്. പക്ഷെ, പ്രാര്‍ത്ഥനയുടെ ശക്തി അസന്നിഗ്ദമായി തെളിയിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ലാറെ ദോസ്സി എന്ന ഗവേഷകന്‍ പറയുന്നത്, പ്രാര്‍ത്ഥനകൊണ്ടാണ് സംഭവിച്ചതെന്ന് കരുതുന്ന ഒരു കാര്യം പ്രാര്‍ത്ഥന കൊണ്ടു മാത്രമാണ് സംഭവിച്ചതെന്ന് പറയാന്‍ ഒരിക്കലും സാധിക്കില്ലായെന്നാണ്. ക്വാണ്ടംഫിസിക്സ് പ്രാര്‍ഥനയെ നിരീക്ഷിച്ചപ്പോള്‍ പ്രാര്‍ത്ഥനയാല്‍ ബന്ധിക്കപ്പെട്ട കേന്ദ്രങ്ങള്‍ തമ്മില്‍ ഒരു ഊര്‍ജ്ജപ്രവാഹം സംഭവിക്കുന്നുവെന്ന് കണ്ടെത്തി. വസ്തുവിന്‍റെ അഞ്ചാമത് അവസ്ഥയിലുള്ളതാണ് ഈ പ്രവാഹമെന്നും അവര്‍ പറഞ്ഞു. ഈ ഊര്‍ജ്ജത്തെയാണ് ഭാരതം പ്രാണാ എന്ന് വിശേഷിപ്പിക്കുന്നത്. പ്രാര്‍ത്ഥനകള്‍ക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെങ്കിലും അത്ഭുതമെന്നു കരുതുന്ന പലതും പ്രാര്‍ത്ഥനയുടെ മാത്രം ഫലമല്ലായെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. യഥാര്‍ത്ഥ പ്രാര്‍ത്ഥനയെ, ഈശ്വരനുമായുള്ള ഒരൊത്തുചേരല്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ ബന്ധം നിലനില്‍ക്കുന്നുവെങ്കില്‍ ഓരോ ശ്വാസവും പ്രാര്‍ത്ഥനയുമാകും. ഭാരതീയ ചിന്തകളനുസരിച്ച് ഈശ്വരനുമായുള്ള ഈ ബന്ധം വാചികം (speaking), ഉപാംശം (whispering) മാനസം (mental tracing) എന്നിങ്ങനെ മൂന്നു വിധത്തിലാവാം. ഏറ്റവും തൃപ്തിപ്പെടുത്തുന്നത് വാചികവും ഏറ്റവും ശക്തിയേറിയത്‌ ഏറെ ഏകാഗ്രത ആവശ്യമുള്ള ഉപാംശവുമാണ്.

പ്രാര്‍ത്ഥനയുടെ ആദ്യ ഘട്ടത്തില്‍ മനുഷ്യന്‍ സംസാരിക്കുകയും ദൈവം കേള്‍ക്കുകയും ചെയ്യുന്നു. ഇതിന്‍റെ രണ്ടാം ഘട്ടത്തില്‍ ദൈവം സംസാരിക്കുകയും മനുഷ്യന്‍ കേള്‍ക്കുകയും ചെയ്യുന്നു. മൂന്നാം ഘട്ടത്തില്‍ നിതാന്തമായ നിശ്ശബ്ദതയാണ്‌,  ആരും സംസാരിക്കുന്നുമില്ല ആരും ആരെയും കേള്‍ക്കുന്നുമില്ല, പക്ഷെ  പരസ്പരം അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ഈ ഘട്ടങ്ങളെപ്പറ്റി വി. ബൈബിളും പരാമര്‍ശിക്കുന്നുണ്ട്. എങ്ങിനെ പ്രാര്‍ഥിക്കണമെന്നു ഗുരുവിനോട് ശിക്ഷ്യന്മാര്‍ ചോദിക്കുന്ന മൂന്നവസരങ്ങള്‍ ബൈബിളിലുണ്ട്. ആദ്യം, നിങ്ങളുടെ ചിന്തകളും ആവശ്യങ്ങളും പിതാവ് അറിയുന്നുണ്ടല്ലോ അവിടത്തോട് ഒന്നും ആവശ്യപ്പെടേണ്ടതില്ലല്ലോ എന്നാണ് ഗുരു മറുപടി പറഞ്ഞത്. മുമ്പ് സൂചിപ്പിച്ച  മൂന്നാം ഘട്ടമാണ് ഇവിടെ ഏറ്റവും മികച്ച പ്രാര്‍ഥനയായി യേശു സൂചിപ്പിക്കുന്നത്. മറ്റൊരവസരത്തില്‍ ഇതേ ചോദ്യം വീണ്ടും ഉണ്ടായപ്പോള്‍ യേശു പറഞ്ഞത് രണ്ടോ മൂന്നോ പേര്‍ എന്‍റെ നാമത്തില്‍ ഒന്നിച്ചു കൂടിയാല്‍ പിതാവ് അവിടെ ഉണ്ടാവും എന്നാണ്. ഇതുകൊണ്ടും തൃപ്തിയാവാതെ, മറ്റൊരവസരത്തില്‍ പ്രാര്‍ഥിക്കാന്‍ ഞങ്ങളെ പഠിപ്പിക്കണമേയെന്നു ശിക്ഷ്യന്മാര്‍ അഭ്യര്‍ഥിച്ചപ്പോഴാണ്, പ്രസിദ്ധമായ ‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ’ എന്ന് തുടങ്ങുന്ന പ്രാര്‍ത്ഥന യേശു പറഞ്ഞു കൊടുത്തത്. ഇത് ഒന്നാം ഘട്ടത്തിലുള്ള പ്രാര്‍ത്ഥന തന്നെ.

പ്രാര്‍ത്ഥന എന്തായിരുന്നാലും അതില്‍ അടങ്ങിയിരിക്കുന്ന ഇശ്ച (Intention) വളരെ നിര്‍ണ്ണായകമാണ്. ഒരു ടാക്സിയില്‍ കയറിയിരുന്നിട്ടു ഡ്രൈവറോട് പല ദിശകളിലേക്ക് പോകാന്‍ അതിലെ യാത്രക്കാര്‍ ആവശ്യപ്പെട്ടാല്‍, ഡ്രൈവര്‍ക്ക് നിങ്ങള്‍ ഉദ്ദേശിക്കുന്നിടത്ത് നിങ്ങളെ എത്തിക്കാന്‍ കഴിയില്ലാത്തതുപോലെയാണിതും. പ്രകടനങ്ങളുടെയും ഉരുവിടലുകളുടെയും ആവര്‍ത്തനം പ്രകാശമില്ലാതെ ചിത്രം എടുക്കുന്നതുപോലിരിക്കും എന്നാണ് ശ്രിരാമകൃഷ്ണ പരമഹൻസാ പറഞ്ഞത്. അദ്ദേഹം പറഞ്ഞ കഞ്ചാവ് വില്‍പ്പനക്കാരന്‍റെ ഉപമ വളരെ പ്രസിദ്ധമാണ്. കഞ്ചാവ് ചെറിയ ചെറിയ പൊതികളിലാക്കി 'കഞ്ചാവ്' 'കഞ്ചാവ്' 'കഞ്ചാവെ'ന്നു വിളിച്ചുപറഞ്ഞുകൊണ്ടിരുന്ന ചെറുപ്പക്കാരന് ഒരിക്കലും ലഹരി പിടിക്കുന്നില്ലായെന്നാണ് അദ്ദേഹം പറഞ്ഞത്. 'കര്‍ത്താവേ' 'കര്‍ത്താവേ'യെന്ന് അനേകം പ്രാവശ്യം ആവര്‍ത്തിച്ചതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് യേശുവും സൂചിപ്പിച്ചിട്ടുണ്ട്. ഒരഭ്യര്‍ത്ഥനയുടെ ആവര്‍ത്തനം, ആവശ്യങ്ങളറിയാനും അതു പരിഹരിക്കാനുമുള്ള ദൈവത്തിന്‍റെ കഴിവിനെ സംശയിക്കലാണ്. ശരിയായ പ്രാര്‍ത്ഥന, ഹൃദയത്തില്‍ നിന്നുള്ള നന്ദിയുടെ നൈസര്‍ഗ്ഗികമായ കുത്തൊഴുക്കാണെന്നു പറയാം. കൃതജ്ഞതയാണ് ദൈവവുമായി എപ്പോഴും ബന്ധപ്പെട്ടിരിക്കാനുള്ള ഏക മാര്‍ഗ്ഗം.

ദൈവവും നമ്മളും മുന്തിരിച്ചെടിയും ശാഖകളും പോലെ അവിഭാജ്യഘടകങ്ങളാണെന്ന ചിന്ത പ്രാര്‍ഥനക്ക് അനിവാര്യമാണ്. സ്വാമി വിവേകാനന്ദന്‍റെ അഭിപ്രായം, ദൈവത്തെയും മനുഷ്യനെയും അകറ്റുന്ന ഏക ഘടകം അജ്ഞത മാത്രമാണെന്നാണ്. നാം പ്രാര്‍ത്ഥനയെന്നു വിളിക്കുന്നത്‌ യാചനകളെയാണെന്നതാണ് രസകരം. ‘ഉള്ളവന് സമൃദ്ധിയായി ലഭിക്കും’ എന്ന വചനം ഇവിടെ പ്രത്യേകം സ്മരണിയമാണ്. ഉള്ളവനെന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്, പ്രപഞ്ചത്തിന്‍റെ /ദൈവത്തിന്‍റെ സമൃദ്ധിയെ തിരിച്ചറിഞ്ഞവനും ലഭിച്ചതിനെയോർത്ത് ആഹ്ലാദിക്കുന്നവനേയുമാണ്. നാം എവിടെയാണോ ആയിരിക്കുന്നത് അത് നാം തിരഞ്ഞെടുത്തതു തന്നെയാണെന്ന വിചാരത്തോടെ, നാം ആയിരിക്കുന്നിടത്തു തന്നെ നിലനിര്‍ത്താനാവും ദൈവവും ശ്രമിക്കുക. അതായത്, ‘എനിക്കു തരേണമേ’ എന്ന് പ്രാര്‍ഥിക്കുന്നവന്‍ എന്നും അഭ്യര്‍ഥിച്ചുകൊണ്ടേയിരിക്കുന്ന ഒരവസ്ഥ തന്നെയാണ് ലഭിക്കുകയെന്ന് സാരം. പ്രാര്‍ത്ഥനയുടെ ഏറ്റവും നിര്‍ണ്ണായകമായ ഒരു ഘടകമാണ് കീഴടങ്ങല്‍ (Surrender). ഒരു ഭീരു സ്വീകരിക്കുന്ന കീഴടങ്ങലല്ല (Submission) ഞാനുദ്ദേശിക്കുന്നത്. സ്വര്‍ഗ്ഗരാജ്യം ഉള്ളില്‍ തന്നെയാണെന്നുള്ള തിരിച്ചറിവോടെ ‘അവിടുത്തെയിഷ്ടം നിറവേറട്ടെ’യെന്ന ആഗ്രഹത്തോടെയുള്ള പ്രാര്‍ഥനയാണ് ശരിയായ പ്രാര്‍ത്ഥന. പൂര്‍ണ്ണമായും കീഴടങ്ങിയവന്‍ പ്രാര്‍ഥിക്കുന്നത്, എന്‍റെ ഇഷ്ടമല്ല ശരിയായത് എന്ന ചിന്തയോടെ തന്നെയായിരിക്കും. ഇവിടെ, സൃഷ്ടിക്കാനുള്ള നമ്മുടെ വൈഭവക്കുറവും, യഥോചിതമായത് തിരഞ്ഞെടുക്കാനുള്ള നമ്മുടെ പരിമിതിയും നാം അംഗികരിക്കുന്നു. ശരിയായ പ്രാര്‍ഥനയാണെങ്കില്‍ നിശ്ശ്ബ്ദതയിലൂടെ നമ്മുടെ തന്നെ അസ്ഥിത്വത്തിലേക്ക് നാം അലിഞ്ഞില്ലാതാവും. ആഘോഷമായി യേശു മൂന്നു പ്രാവശ്യം ദേവാലയത്തില്‍ പ്രവേശിച്ചെങ്കിലും ഒരിക്കല്‍ പോലും അവിടെ പ്രാര്‍ഥിക്കാന്‍ സമയം ചിലവിട്ടെന്നു ബൈബിള്‍ പറയുന്നില്ല. പിതാവുമായി സംവദിക്കാന്‍ ആഗ്രഹിച്ചപ്പോഴെല്ലാം നിശ്ശബ്ദതയുടെ മലഞ്ചെരുവുകളിലെക്കും തടാക തീരത്തേക്കുമൊക്കെ ഉള്‍വലിയുന്ന ഒരു ഗുരുവിനെയാണ് ബൈബിള്‍ പരിചയപ്പെടുത്തുന്നത്. ഉള്ളു ശൂന്യമാക്കാന്‍ നിശ്ശ്ബ്ദതയ്കുള്ള കഴിവു മറ്റൊന്നിനുമില്ല. ശൂന്യതയിലേക്ക് പോവുമ്പോള്‍ മാത്രമാണ് നാം പ്രപഞ്ചവുമായി/ദൈവവുമായി കൂടുതല്‍ ലയവത്കരിക്കപ്പെടുന്നത്.

വളരെ ദോഷകരമായതോ വിനാശം വിതക്കുന്നവയോ ആണ് നെഗറ്റിവ് പ്രാര്‍ത്ഥനകള്‍. ഒരുവന്‍റെ വിധിയാണ് അവന്‍ അനുഭവിക്കുന്നതെന്ന ചിന്തയോടെ അവനെ സുഖപ്പെടുത്തണം അനുഗ്രഹിക്കണം എന്നൊക്കെ പ്രാര്‍ഥിക്കുന്നത് നെഗറ്റിവ് പ്രാര്‍ഥനയുടെ ഗണത്തില്‍ പെടും, കാരണം അവന്‍ പറയുന്നതിനേക്കാള്‍ ശക്തിയോടെ അവന്‍ ഉള്ളില്‍ സ്ഥാപിച്ച ഇശ്ച പ്രവര്‍ത്തിക്കുമെന്നുള്ളതാണ്. ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയുമെല്ലാം ചെയ്യുന്ന മിക്ക പ്രാര്‍ത്ഥനകളും വിപരീത ഫലം ചെയ്യുന്നവയാണ്. ഒരു രോഗിക്ക് വേണ്ടി പ്രാര്‍ഥിക്കുമ്പോള്‍ മനസ്സില്‍ വിഭാവനംചെയ്യുന്നത് അവന്‍റെ രോഗാവസ്ഥ വര്‍ദ്ധിക്കുന്നതായാണെങ്കില്‍ രോഗിക്ക് അതെന്തുമാത്രം ദോഷം ചെയ്യുമെന്നു പറയേണ്ടതുണ്ടോ? പ്രാര്‍ഥിക്കാനറിയാത്തവരെ ആ ചുമതല എല്പ്പിക്കരുതെന്നാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. സമൂഹ പ്രാര്‍ഥനകള്‍ പ്രഹസനമാകുന്നതിന്‍റെ കാരണമിതാണ്.

ആധുനിക പ്രാര്‍ഥനകള്‍ മിക്കതും ആത്മാവിന്‍റെ ശുദ്ധീകരണം ലക്ഷ്യമാക്കിയുള്ളതല്ല പകരം ഭൌതിക ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. യഥാര്‍ത്ഥ പ്രാര്‍ത്ഥനയില്‍ സ്വാര്‍ത്ഥചിന്തകള്‍ക്ക് സ്ഥാനമേയില്ല. എന്തിനുവേണ്ടിയാണോ പ്രാര്‍ഥിക്കുന്നത് അത് സാധിക്കുമ്പോളുണ്ടാകുന്ന മാറ്റങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനും പ്രാര്‍ഥിക്കുന്നവന് കഴിയണം. പ്രാര്‍ഥിക്കുമ്പോള്‍ പോസിറ്റിവായിട്ടുള്ള ഒരു ഫലചിത്രത്തെ മനസ്സില്‍ സങ്കല്‍പ്പിക്കുക. അതേ ഇശ്ച സ്ഥാപിച്ചിട്ടുള്ള എല്ലാ പ്രാര്‍ത്ഥനകളുമായി നിങ്ങളുടെ പ്രാര്‍ത്ഥന ലയവത്കരിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. സ്വര്‍ഗ്ഗിയമായ ഒരനുഭവത്തോടെ വേണം ഓരോ പ്രാര്‍ത്ഥനയും അവസാനിക്കാന്‍. ഈ അനുഭവത്തിലായിരിക്കും എല്ലാവരുടെയും വിജയങ്ങളും. നന്നായി പ്രാര്‍ഥിക്കാന്‍ പഠിച്ചാല്‍ നന്നായി ജീവിക്കാനും പഠിച്ചുവെന്നര്‍ത്ഥം.  

PREVIOUS

എങ്ങിനെ ചിന്തിക്കണം? - 17

എങ്ങിനെ ഒരാളുടെ ഉപബോധ മനസ്സിനെ പ്രോഗ്രാം ചെയ്യാമെന്ന് ജോസഫ് മര്‍ഫി എഴുതിയ ‘Powers of the Subconscious Mind’ എന്ന ഗ്രന്ഥം വളരെ വിശദമായി വിവരിക്കുന്നു. അന്ധവിശ്വാസങ്ങള്‍ക്കൊണ്ടായാലും എങ്ങിനെ അത്ഭുതരോഗശാന്തികള്‍ സംഭവിക്കുന്നുവെന്നും ഈ ഗ്രന്ഥം വിശദീകരിക്കുന്നു. ഇവിടെ വളരെ പ്രാധാന്യത്തോടെ അറിയേണ്ട ഒരു കാര്യം, നാം സംസാരിക്കുന്നതെന്തോ അത് മനസ്സിലുള്ള പ്രോഗ്രാമുകളെ സൂചിപ്പിക്കുന്നുവെന്നതാണ്. മുഖഭാവങ്ങള്‍ അത് പ്രതിഫലിപ്പിച്ചിരിക്കും. വാക്കുകള്‍ ചിന്തയുടേയും സൃഷ്ടിയുടെ ഇടയിലുള്ള ഒരു സുപ്രധാന കണ്ണിയാണ് (വചനമാണ് മാംസമാകുന്നത്), അവ വളരെ സൂക്ഷിച്ച് ഉപയോഗിക്കേണ്ടവയുമാണ്. നാം ഇശ്ചിക്കുന്നത് വാക്കുകളിലൂടെ സൃഷ്ടിക്കപ്പെടുന്നു, തമാശക്കാണെങ്കില്‍ പോലും, നാം പറയുന്നതെന്തോ അതാവും സംഭവിക്കുക. ചിലത് സംഭവിക്കുന്നത്‌ നാം പറയുന്നതുകൊണ്ടും ഭയപ്പെടുന്നതുകൊണ്ടുമാണെന്നത് ശ്രദ്ധിക്കാതിരുന്നാല്‍ കൂടുതല്‍ വലിയ അപകടങ്ങള്‍ ഉണ്ടാവാന്‍ മതി. നാമെന്തിനെയാണോ ഭയക്കുന്നത് അത് സംഭവിക്കും എന്നൊരു ചൊല്ല് തന്നെയുണ്ട്‌. അങ്ങിനെ സംഭവിക്കും എന്നൊരു പ്രോഗ്രാം ഉള്ളില്‍ ഉള്ളതുകൊണ്ടാണ് നമ്മില്‍ ഭയം ഉണ്ടാകുന്നത്. ഇത്തരം വിരുദ്ധ പ്രോഗ്രാമുകള്‍ ഉള്ളില്‍ നിന്ന് എടുത്തു മാറ്റാനും ഉപായങ്ങളുണ്ട്. ഒരു വ്യക്തിയുടെ ഒരു നിമിഷം സൃഷ്ടിക്കപ്പെടുന്നത് മൂന്നു കാരണങ്ങളാലാണ്: നിയന്ത്രണമില്ലാതേ ഉള്ളില്‍ക്കൂടി കടന്നുപോവുന്ന ചിന്തകളാല്‍ (uncontrolled thoughts), പ്രത്യേക ഇശ്ചയിലേക്ക് നയിക്കുന്ന നിയന്ത്രിത ചിന്തകളാല്‍ (creative thoughts) സമൂഹബോധതലം (collective consciousness) സ്വയം തിരഞ്ഞെടുക്കുന്ന ചിന്തകളാല്‍. എന്തായാലും മതിയായ trust ഒപ്പം ഉണ്ടെങ്കിലേ സുന്ദരമായ ഒരു സൃഷ്ടിയും രൂപപ്പെടൂ.

പോസിറ്റിവ് തിങ്കിംഗിന്‍റെ ഫലം ശരീരത്തിലും അനുഭവപ്പെടും. നാം സന്തോഷവാന്മാരായിരുന്നാല്‍ ശരീരത്തിലെ മുഴുവന്‍ കോശങ്ങളും സന്തോഷവാന്മാരായിരിക്കും. ഇത് രോഗാവസ്ഥയിലുള്ള സെല്ലുകളെ സ്വാധീനിക്കുകയും ചെയ്യും. ഒരു മരുന്നിലോ ഒരു വൈദ്യനിലോയുള്ള വിശ്വാസം മാത്രം മതി മാരകരോഗങ്ങളില്‍ നിന്നു പോലും രക്ഷപ്പെടാന്‍. ഇതിനെ വൈദ്യശാസ്ത്രം Placebo Effect എന്ന് വിളിക്കുന്നു. ഒരു പ്രത്യേക ശരീരഭാഗം സുഖപ്പെടുന്നുവെന്നു നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുന്നുവെങ്കില്‍ അവിടെ സൌഖ്യവും ആരംഭിച്ചിരിക്കും. എങ്ങിനെയാണോ ഒരു അവസരം ആയിരിക്കേണ്ടതെന്ന് ഒരാള്‍ കരുതുന്നുവോ അതുപോലെ തന്നെ അത് ഭാവനയില്‍ കാണുക. അതങ്ങിനെതന്നെ സംഭവിക്കുന്നതു പോലെ പെരുമാറുകയും ചെയ്‌താല്‍ പ്രപഞ്ചത്തിന്‍റെ അത്ഭുതകരമായ പ്രവര്‍ത്തനം കാണാം. സംശയത്തിന്‍റെ ഒരു നാമ്പ് പോലും ഇടയില്‍ ഉണ്ടാവാന്‍ പാടില്ല. വി. ബൈബിളില്‍ ലാസ്സറസ്സിനെ യേശു ഉയര്‍പ്പിച്ച ഒരു സംഭവം വിവരിക്കുന്നുണ്ട്. മരിച്ചിട്ട് മൂന്നു ദിവസം കഴിഞ്ഞ ഒരാളുടെ കല്ലറയുടെ മുമ്പില്‍ നിന്ന് ‘പിതാവേ എന്‍റെ പ്രാര്‍ത്ഥന കേട്ടതിനു ഞാന്‍ നന്ദി പറയുന്നു, ലാസ്സറെ പുറത്തു വരിക’ എന്ന് പറയുമ്പോള്‍ ലാസ്സര്‍ ജീവിച്ചിരിക്കുകയായിരുന്നില്ലായെന്ന് ഓര്‍ക്കുക. പക്ഷെ, അങ്ങിനെ ഒരവസ്ഥയെപ്പറ്റിയല്ല യേശു സംസാരിച്ചതും ചിന്തിച്ചതും. ഇത്തരം ഒരു സമീപനത്തെയാണ് കടുക് മണിയോളം വലിപ്പത്തിലെങ്കിലും ഉള്ളില്‍ ഉണ്ടായിരിക്കണമെന്ന് യേശു സൂചിപ്പിച്ചത്. ഇത്രയും ശക്തമായ ഒരു വിശ്വാസതലം ഉള്ളിലുള്ള ആര്‍ക്കും ഈ അത്ഭുതം ചെയ്യാവുന്നതേയുള്ളൂ. സ്വയം അങ്ങിനെ ഒരവസ്ഥാവിശേഷം ഉണ്ടാക്കാന്‍ ത്രാണിയില്ലെന്നു തോന്നുവര്‍ക്ക് ഈശ്വരസാന്നിദ്ധ്യം സങ്കല്‍പ്പിക്കുന്നത് പ്രയോജനം ചെയ്യും.  അത് ശരിയായാല്‍ ഇങ്ങിനെ ചെയ്യാം, ഇത് ശരിയാകുമോയെന്നു നോക്കട്ടെ  എന്നൊക്കെ ഒരിക്കലും പറയാന്‍ പാടില്ല, ചെറിയ കാര്യത്തില്‍ ആയാല്‍ പോലും. പക്ഷെ, അത്യാഗ്രഹവും അമിതാത്മവിശ്വാസവും അപകടം വരുത്തും. ചിന്തിക്കുന്നതെന്തും പ്രകൃതിയുടെ നിയമങ്ങളോട് പൊരുത്തപ്പെടുന്നതാവണം. ചിന്തകളുടെ പ്രവര്‍ത്തനം മനസ്സിലാക്കിയാല്‍ ഒരു വ്യക്തിയും ഒരു സ്ഥിതി വിശേഷവും സ്വയം അങ്ങിനെ ആകുന്നതല്ല, ബോധപൂര്‍വ്വമുള്ള ചിന്തകളിലൂടെ രൂപപ്പെട്ടതാണെന്നും കാണാം. പോസിറ്റിവ് ചിന്തകള്‍ എല്ലാ നിമിഷവും ഉണ്ടായിരിക്കാന്‍ പരിശീലിക്കേണ്ടത് അത്യാവശ്യമാണ്.

നെഗറ്റിവ് ചിന്തകള്‍ അപകടം വിളിച്ചു വരുത്തുമെന്ന് പറഞ്ഞു. നെഗറ്റിവ് ഇശ്ചയുള്ള എലമെന്റലുകള്‍ അനേകം പേര്‍ സൃഷ്ടിച്ചത് ഒരുമിച്ചു ചേര്‍ന്നുണ്ടാക്കിയ വിപത്താണ് അമേരിക്കയിലെ ട്വിന്‍ ടവര്‍ ദുരന്തം. ഇതുപോലൊരു രംഗം അമേരിക്കയില്‍ ഏറെ വായിക്കപ്പെട്ട ഒരു നോവലിലുമുണ്ടായിരുന്നു, ഒരു ഹോളിവുഡ് ചിത്രത്തിലുമുണ്ടായിരുന്നു. ലക്ഷക്കണക്കിന്‌ ആളുകള്‍ അതു ഭാവനയില്‍ കണ്ടു - അതു യാഥാര്‍ത്യവുമായി. പല പ്രസ്ഥാനങ്ങളിലും അല്ലെങ്കില്‍ രാഷ്ട്രങ്ങളിലും ഉള്ളില്‍ രൂപം കൊള്ളുന്ന അസ്വസ്ഥതകള്‍ വളര്‍ന്നു വരുന്നത്, അതെത്ര വലുതാണെങ്കിലും ശക്തമാണെങ്കിലും ദോഷം ചെയ്യുമെന്നുള്ളത് നിസ്തര്‍ക്കമായ കാര്യം തന്നെ. പ്രശ്നങ്ങളെ അതിന്‍റെ ശൈശവാവസ്ഥയില്‍ തന്നെ ഉന്മൂലനം ചെയ്യുകയെന്നതാണ് അറിവുള്ളവര്‍ ചെയ്യുന്നത്. ജനങ്ങളുടെയുള്ളില്‍ അക്രമവാസന വര്‍ദ്ധിക്കുന്നത് അക്രമങ്ങള്‍ പെരുകാന്‍ കാരണമാകുന്നുണ്ട്. ഇദി അമിൻ ഒരു വ്യക്തിയാണെന്നു കരുതാന്‍ പാടില്ല. അനേകമാളുകള്‍ വര്‍ഷങ്ങളായി മനസ്സില്‍ കരുതിയ വിദ്വേഷചിന്തകള്‍ ഒരു വ്യക്തിയിലൂടെ പുറത്തു വന്നൂവെന്നെയുള്ളൂ. ഈ ലോകത്തു നടക്കുന്ന പല കണ്ടുപിടുത്തങ്ങളുടെ കാര്യത്തിലും ഇത് ശരിയാണ്. ആകാശത്തുകൂടെ സഞ്ചരിക്കാനും, ചന്ദ്രനില്‍ കാലുകുത്താനുമൊക്കെയുള്ള അനേകരുടെ ഇശ്ചയാണ് ഓരോരുത്തരിലൂടെ യാഥാര്‍ത്യമാകുന്നത്. നെഗറ്റിവ് ചിന്തകളാണ് ദരിദ്രരെ സൃഷ്ടിക്കുന്നത്. ദാരിദ്ര്യത്തിനെതിരായി  പൊരുതണം എന്നൊരാള്‍ പറയുന്നത് തന്നെ ഒരു ദരിദ്രന്‍ കൂടിയെങ്കിലും ജനിക്കാന്‍ കാരണമാകും. നെഗറ്റിവ് ചിന്തകള്‍ ശല്യപ്പെടുത്തുന്നുവെങ്കില്‍ ഉപബോധമനസ്സിനെ പ്രവൃത്തി-വാക്ക്-ചിന്ത പ്രക്രിയയിലൂടെ തിരുത്താന്‍ കഴിയും. ഇവിടെ, എനിക്കത് ആവില്ലാ എന്നതിനു പകരം എനിക്കതാവും എന്ന ചിന്തയോടെ പ്രവൃത്തിച്ചു തുടങ്ങുകയും ആവുന്നു എന്ന് പറയുകയും അങ്ങിനെ തന്നെ ചിന്തിക്കുകയും ചെയ്താല്‍ മതി. പ്രപഞ്ചത്തിന് നിങ്ങളെ സഹായിക്കാന്‍ ഒരു പ്രത്യേക പദ്ധതിയുണ്ടെന്നു തന്നെ വിശ്വസിക്കുന്നത് നല്ലത്, അത് സത്യമാണ് താനും.

ഊര്‍ജ്ജം നശിക്കുന്നില്ലാത്തതുകൊണ്ട് പ്രപഞ്ചത്തില്‍ ആരൊക്കെ എന്തൊക്കെ ചിന്തിച്ചോ അത് മുഴുവന്‍ എപ്പോഴും നമുക്ക് ചുറ്റുമുണ്ട്. അചിന്തനീയമായ എണ്ണം ചിന്താ തരംഗങ്ങളുടെ ഒരു മഹാസമുദ്രത്തിലൂടെ നാം നീന്തിക്കൊണ്ടിരിക്കുന്നു. ഈ മഹാ സമുദ്രമാകട്ടെ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുമിരിക്കുന്നു.  ഒരാള്‍ ഒരിടത്തിരുന്ന് ചിന്തിക്കുന്നത് പ്രപഞ്ചം മുഴുവന്‍ വ്യാപിക്കുന്നുവെന്ന സത്യം നാം ശ്രദ്ധിക്കുന്നില്ല. നമ്മുടെ ചിന്തകള്‍ അനേകര്‍ വായിക്കുന്നുവെന്നത് മറ്റൊരു സത്യം. ഈ അവസ്ഥയെ ആകമാന ബോധതലം (Total Consciousness) എന്ന് വിളിക്കുന്നു. ഒരിടത്ത് ഒരു പ്രശ്നത്തിന് ഒരാള്‍ പരിഹാരം കണ്ടെങ്കില്‍ അതെ പ്രശ്നത്തിനു പരിഹാരം തേടുന്ന മറ്റൊരാള്‍ക്കും ആദ്യത്തവന്‍ കണ്ടെത്തിയ ഉത്തരം ലഭിക്കും. ആധുനിക ശിശുക്കളുടെ ബൌദ്ധിക നിലവാരം കൂടിക്കൊണ്ടിരിക്കുന്നത് ലോകത്താകെ ആനുപാതികമായാണേന്നത് ഇതിനൊരുദാഹരണം. തീവ്രമായ ഇശ്ച സ്ഥാപിച്ചിട്ടുള്ള എലമെന്റലുകളെ കാലാതീതമായി സൂക്ഷിക്കാനുള്ള വിദ്യകള്‍ പുരാതന സംസ്കാരങ്ങള്‍ മനസ്സിലാക്കിയിരുന്നു. പിരമിഡുകളില്‍ ഇപ്പോഴും ചില ശാപങ്ങള്‍ നിലനില്‍ക്കുന്നുവെന്നത് ഏതാണ്ട് എല്ലാവരും അംഗീകരിക്കുന്നു. നല്ല ചിന്തകള്‍ മൂന്നു പ്രാവശ്യം അനുഗ്രഹിക്കപ്പെട്ടതാകുന്നു എന്നാണ് പറയപ്പെടുന്നത്‌. അത് പ്രസരിപ്പിക്കുന്നവന്‍റെ മനോശരീരത്തിന്‍റെ ആരോഗ്യം വര്‍ദ്ധിപ്പിക്കും, ആരെ സംബന്ധിക്കുന്നതാണോ ആ ചിന്ത അയാള്‍ക്കത് ഉപകാരപ്പെടും, ആകമാന ബോധാതലത്തിലും അത് വ്യത്യാസം വരുത്തും. ദുർചിന്തകൾ ആദ്യം അതുണ്ടായ കേന്ദ്രത്തെ നശിപ്പിക്കും, മാത്രമല്ല ബൂമറാംഗുകളെപ്പോലെ അത് തിരിഞ്ഞു വന്നാഘാതമേല്‍പ്പിക്കുകയും ചെയ്യും. 

ആളുകള്‍ കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ വരികയും വിശ്രമിക്കുകയും പോവുകയും ചെയ്യുന്നതുപോലെ ചിന്തകള്‍ മനസ്സിലേക്ക് വരികയും പോവുകയും ചെയ്യും. പലതിനെയും നാം ശ്രദ്ധിക്കാറേയില്ല. ഒരെണ്ണത്തിനെ നാം ശ്രദ്ധിച്ചാലോ പുറത്താക്കാന്‍ ശ്രമിച്ചാലോ അല്ലെങ്കില്‍ ഒന്ന് താലോലിക്കാമെന്നു കരുതിയാലോ? അതിന്‍റെയൊരു നൂറു പതിപ്പുകള്‍ കൂടി അപ്പോള്‍ തന്നെ മനസ്സില്‍ രൂപം കൊള്ളുകയായി. നല്ലത്/ചീത്ത എന്നിങ്ങനെ അവയെ തരം തിരിക്കാന്‍ ശ്രമിച്ചാലും ഇത് തന്നെ സ്ഥിതി. ആചാര്യനായാലും ആശ്രിതനായാലും നടപടിക്രമമെല്ലാം ഒന്ന് തന്നെ. ചിന്തകളില്‍ നിന്ന് മോചനം നേടാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം അവയെ അവഗണിക്കുകയാണ്. ക്ഷേത്രാങ്കണത്തില്‍ ആയിരിക്കുന്ന ഒരാള്‍ ഈശ്വരചിന്തകള്‍ക്ക് പെട്ടെന്ന് അധീനനാവുന്നത് അത്തരം ചിന്തകള്‍ കൂമ്പാരം കൂട്ടിയിട്ടുള്ള ഒരു സ്ഥലത്ത് ആയിരിക്കുന്നതുകൊണ്ടാണ്. അനേകം വര്ഷം മദ്യശാലയായി പ്രവര്‍ത്തിച്ച ഒരു കെട്ടിടത്തിന്‍റെ സമീപത്തു നിന്നാല്‍ തന്നെ മദ്യപിക്കാനുള്ള ആസക്തി ഉണ്ടായെന്നിരിക്കും. ദ്രോഹ പ്രവൃത്തികള്‍ ചെയ്യുന്ന വ്യക്തിയും ഇതുപോലെ പുറത്തുനിന്നുള്ള ചിന്തകളുടെ സ്വാധീനത്തിലായി പോയതുകൊണ്ട് ദ്രോഹം ചെയ്തുപോയതാവാം. ഊര്‍ജ്ജരശ്മികള്‍ എല്ലാം തീരുമാനിക്കുന്ന ഈ പ്രപഞ്ചത്തില്‍, ഒരു കാര്യം ശരിയെന്നോ തെറ്റൊന്നോ പറയാനോ ഒരാള്‍ നല്ലവനെന്നോ ദുഷ്ടനെന്നോ വിധിക്കാനും മനുഷ്യന്‍ ആളല്ല.

PREVIOUS                   NEXT

Tuesday 22 July 2014

ചിന്തകളുടെ ലോകം - 16

ഒരു സാധാരണ മനുഷ്യന്‍ ദിവസവും അറുപതിനായിരത്തോളം ചിന്തകളും പതിനായിരത്തോളം വാക്കുകളും കൈകാര്യം ചെയ്യുന്നുവെന്നാണ് ഇതേപ്പറ്റിയുള്ള പഠനങ്ങള്‍ പറയുന്നത് - ഉപയോഗിക്കുന്ന ബഹുഭൂരിപക്ഷം വാക്കുകളും അസ്ഥാനത്താണ് പ്രയോഗിക്കപ്പെടുന്നതെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ചിന്തകളുടെ കാര്യത്തിലും ഇതൊക്കെത്തന്നെ സ്ഥിതി. നാമാര്‍ജ്ജിക്കുന്ന സൂഷ്മോര്‍ജ്ജത്തിന്‍റെ 80% വും തലയാണ് ചിലവിടുന്നത്; അതാകട്ടെ, കൂടുതലും വൃഥാ ചിന്തിക്കാനും സംസാരിക്കാനുമായാണെന്നറിയുമ്പോള്‍ ഒരു വിഷമം തോന്നുന്നുണ്ടാവും. ഊര്‍ജ്ജനഷ്ടം ഒഴിവാക്കാനാണ് എല്ലാ അര്‍ത്ഥത്തിലുമുള്ള പഞ്ചേന്ദ്രിയങ്ങളുടെ ബന്ധനം ആചാര്യന്മാര്‍ ഇഷ്ടപ്പെട്ടിരുന്നത്. സൃഷ്ടിയുടെ പടവുകളാണ് ചിന്ത, വാക്ക്, ക്രിയ. ഇതില്‍ ആദ്യത്തെ രണ്ടു നടപടികളിലും പിഴച്ചാല്‍ സൃഷ്ടി വികലമായിരിക്കും എന്നത് അംഗീകരിക്കാതിരിക്കാന്‍ പറ്റുമോ? ആ അര്‍ത്ഥത്തില്‍, ആവശ്യമില്ലാത്ത ചിന്തകളും വാക്കുകളും ദോഷം ചെയ്യുമെന്ന് കാണണം. അതായത്, നമ്മുടെ ഭാവി തകര്‍ക്കുന്നത് നാം തന്നെയാണെന്നത് നാം കാണുന്നില്ല. “നീ തന്നെയാണ് നിന്‍റെ നാഥന്‍, നീ തന്നെ നിന്‍റെ ഭാവിയും നിശ്ചയിക്കുന്നു” വെന്നാണ് ബുദ്ധിസ്റ്റ് പ്രമാണം. ഇവിടെയാണ്‌, ഒരു വ്യക്തി തത്വസംഹിതകളും പ്രസ്ഥാനങ്ങളുമായി ഇടയുന്നത്‌. മതങ്ങള്‍ പറയുന്നു, നിങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ ചിന്തിക്കാമെന്ന്. മടിയന്‍ പറയുന്നു, കൊള്ളാം നല്ല കാര്യം, കൂലി ഞങ്ങള്‍ തന്നുകൊള്ളാമെന്ന്. ആരെയെങ്കിലും മേലധികാരിയായിക്കണ്ട് അനുസരിക്കുന്നതിനു കുഴപ്പമൊന്നുമില്ല, നല്ലതു തന്നെ. പക്ഷേ, മനുഷ്യനു ദൈവം സാമാന്യബുദ്ധി കൊടുത്തിരിക്കുന്നത് വിവേകത്തോടെ പ്രയോജനപ്പെടുത്താനാണെന്നും മനസ്സിലാക്കേണ്ടതുണ്ട്.  

വാക്കുകള്‍ ഊര്‍ജ്ജ തരംഗങ്ങളാണെന്ന് നമുക്കറിയാം. ചിന്തകളും അങ്ങിനെ തന്നെ - നഗ്നനേത്രങ്ങൾക്കൊണ്ട് നമുക്ക് കാണാനാവില്ലായെന്നേയുള്ളൂ. പക്ഷെ, ചിന്തകളുടെ ശക്തിയും സ്വഭാവവുമെല്ലാം രേഖപ്പെടുത്തുന്ന ഉപകരണങ്ങള്‍ നമുക്കിന്നുണ്ട്. ചിന്തകള്‍ക്ക് രൂപവും നിറവും ഭാരവും പിണ്ഡവും ഗുണവും ശക്തിയും എല്ലാം ഉണ്ടെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ആത്മീയ ചിന്തകളുടെ നിറം മഞ്ഞയും സ്വാര്‍ഥതയുടെ നിറം ഇളം തവിട്ടയും ആണെന്ന് കരുതപ്പെടുന്നു. ചില നിറങ്ങളോടുള്ള നമ്മുടെ ആസക്തി ചിന്താസരണിയുടെ സ്വഭാവവുമായി ബന്ധപ്പെട്ടതാണ്. ഒരേ രീതിയില്‍ ചിന്തകളെയും പരുവപ്പെടുത്തുകയാണ് യൂണിഫോമുകളുടെ ലക്‌ഷ്യം. അതേസമയം, ഒരു പ്രത്യേക നിറവുമായി ബന്ധപ്പെട്ട ഊര്‍ജ്ജചക്രാകളെ ഉത്തേജിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സന്യാസിമാര്‍ കാവിവസ്ത്രം ധരിക്കുന്നത്. വെള്ളയുടെ ലക്ഷ്യവും മറ്റൊന്നല്ല, ഫലം അല്‍പ്പം വ്യത്യാസമുണ്ടെങ്കിലും. റക്ഷ്യന്‍ ശാസ്ത്രജ്ഞനായ ഫെയ്ദെവ്, ചിന്തകള്‍ക്കനുസരിച്ച് മനോശരീരത്തിലെ ആറ്റമുകള്‍ പുന:ക്രമീകരിക്കപ്പെടുന്നുവെന്നും തത്തുല്യമായ അനുരണനങ്ങള്‍ ഭൌതിക ശരീരത്തില്‍ സംഭവിക്കുമെന്നും തെളിയിച്ചു. ചിന്തകളുടെ ശരീരത്തിലുണ്ടാകുന്ന ഫലങ്ങളെപ്പറ്റി മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍, നിയന്ത്രിത സാഹചര്യത്തില്‍ കായിക പരിശീലനം നടത്തിയ ആളുകളില്‍ 33% പേര്‍ക്ക് പേശീവളര്‍ച്ച സംഭവിച്ചുവെന്നു രേഖപ്പെടുത്തിയപ്പോള്‍, കായിക പരിശീലനം നടത്തുന്നതായി ചിന്തിക്കുക മാത്രം ചെയ്ത രണ്ടാമത് വിഭാഗത്തിലെ 18% ആളുകളിലും അതേ തോതിലുള്ള പേശീവളര്‍ച്ച കാണാനായി. സൈക്കോ-ന്യുറോ-ഇമ്മ്യുണോളജി പറയുന്നത് എല്ലാ ചിന്തകളും എന്‍ഡോക്രൈന്‍ ഗ്ലാന്റുകളെ സ്വാധീനിക്കുന്നുവെന്നാണ്.

പ്രപഞ്ചത്തിന്‍റെ ഉത്ഭവത്തെ സംബന്ധിച്ചിട്ടുള്ള ദുരൂഹതകള്‍ ഇപ്പോഴും അവശേഷിക്കുന്നു. എങ്കിലും, ചിന്ത-വാക്ക്-പ്രവൃത്തി (ചിന്ത-വചനം-മാംസം) ഈ പടികളുടെ പ്രസക്തി ആരും ചോദ്യം ചെയ്യുന്നില്ല. സൃഷ്ടി പൂര്‍ണ്ണമായിട്ടില്ലെന്നും പ്രപഞ്ചം ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നുവെന്നും നമുക്കറിയാമല്ലോ. ഒരു മനുഷ്യന്‍റെ ചിന്തകള്‍ക്കുള്ള സൃഷ്ടിക്കാനുള്ള ശേഷിയും മനുഷ്യന്‍ കണ്ടെത്തിയിട്ടുണ്ട്, അളന്നിട്ടുമുണ്ട്. ചിന്തകളുടെ പ്രവര്‍ത്തനം മനസ്സിലാക്കാന്‍ ചാള്‍സ് ലെഡ്ബീറ്റര്‍ എന്ന ഗവേഷകന്‍ പരിചയപ്പെടുത്തുന്ന എലമെന്റല്‍ സിദ്ധാന്തം മനസ്സിലാക്കിയാല്‍ മതി. അദ്ദേഹം പറയുന്നത് നമ്മള്‍ തിരിച്ചറിഞ്ഞിട്ടുള്ള ബോധത്തിന്‍റെ പല അടുക്കുകളില്‍ ഉപബോധമനസ്സിന്‍റെ തലങ്ങളാണ് ഒരു ലക്‌ഷ്യം വിക്ഷേപിക്കാന്‍ പറ്റിയ വിക്ഷേപണത്തറകള്‍ എന്നാണ്. അതായത്, ഒരു ലക്‌ഷ്യം സൃഷ്ടിക്കാന്‍ ബോധമനസ്സിനെക്കാള്‍ ശക്തി ഉപബോധമനസ്സിനാണ് എന്നര്‍ത്ഥം. ബോധമനസ്സില്‍ നിന്നും ഉപബോധമനസ്സിലേക്ക് മനുഷ്യന്‍ വഴുതുന്ന സന്ധ്യക്കും, ഉപബോധമനസ്സിന്‍റെ പിടിയില്‍ നിന്നും സാവധാനം ഉണരുന്ന പ്രഭാതത്തിലും ചെയ്യുന്ന പ്രാര്‍ത്ഥനകള്‍ക്ക് ബലം കൂടും. ഇതുപോലെ, ബോധമനസ്സ് മയങ്ങുന്ന അനുഭവങ്ങള്‍ സൃഷ്ടിക്കാന്‍ പഞ്ചേന്ദ്രിയങ്ങളെ ഉദ്ദീപിപ്പിക്കുന്ന തന്ത്രങ്ങള്‍ക്ക് കഴിയും. പക്ഷെ, ഇവ കൃത്രിമമായതുകൊണ്ട് നിയന്ത്രിത സാഹചര്യങ്ങളിലെ പ്രയോജനപ്പെടൂ.   

ഒരു ഇശ്ചയെ (ലക്‌ഷ്യം) ചാള്‍സ് ലെഡ്ബീറ്റര്‍ ഒരു എലമെന്റലായി പരിചയപ്പെടുത്തുന്നു. ഈ എലമെന്റലിലുള്ള ഇശ്ചയാണ് പിന്നിട് സ്വയം പ്രവര്‍ത്തിച്ചു ക്രിയയാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വരൂപിക്കുന്ന എലമെന്റലിന്റെ ശക്തി വ്യത്യസ്തമായിരിക്കും. ശക്തനായ ഒരാചാര്യന്‍റെ ഇശ്ച അപ്പോള്‍ തന്നെ ക്രിയയാകാന്‍ മാത്രം ശക്തിയുള്ളതാവാം - ശാപവും ഒരിശ്ച തന്നെ.  ഗുരുക്കന്മാര്‍ക്ക് ഒരു എലമെന്റിന്റെ ശക്തി ബഹുമടങ്ങ്‌ കൂട്ടാന്‍ ശേഷിയുണ്ട്. അതുകൊണ്ടാണ് ഗുരുവിന്‍റെ അനുഗ്രഹത്തിനു നാം ഇത്രമേല്‍ പ്രാധാന്യം കൊടുക്കുന്നത്. ഒരാള്‍ സ്ഥാപിച്ച ഇശ്ചയുടെ ശേഷി നിര്‍വ്വിര്യമാക്കാന്‍ വിരുദ്ധ ചിന്തകള്‍ക്ക് കഴിയും. കഴിയുന്നതും ശാപവാക്കുകള്‍ ഏക്കാതിരിക്കാനും ഇശ്ചകള്‍ സ്ഥാപിക്കുന്നവര്‍ക്ക് കഴിഞ്ഞാലെ മനോഹരമായ ഒരു സൃഷ്ടിയും സാദ്ധ്യമാകൂ. ഒരേ ഇശ്ച വീണ്ടും നമ്മള്‍ രൂപീകരിക്കുമ്പോള്‍ എലമെന്റലിന്റെ ശക്തിയും രണ്ടാകും. പലപ്രാവശ്യം ഇതാവര്‍ത്തിച്ചാല്‍ എലമെന്റലിന്റെ ശക്തി ആനുപാതികമായി കൂടിക്കൊണ്ടിരിക്കും. പലർകൂടി ആവര്‍ത്തിച്ചാലും ഇതു തന്നെ സ്ഥിതി. സമൂഹപ്രാര്‍ഥനകള്‍ ഒരു നല്ലയുദാഹരണമാണ്. ഗൃഹപ്രവേശം മുതലായ ചടങ്ങുകളില്‍ പരമാവധി ആളുകളെ പങ്കെടുപ്പിച്ചു സന്തോഷിപ്പിക്കുന്നതിന് പിന്നിലുള്ള രഹസ്യവും ഇതു തന്നെ. ഒരു നിശ്ചിത ശക്തി ഈ എലമെന്റലിനു കിട്ടുമ്പോള്‍ അത് സ്വയം ഉചിതമായി പ്രവര്‍ത്തിക്കുന്നു; അപ്പോള്‍, ഒരാള്‍ രൂപീകരിച്ച ഇശ്ച യാഥാര്‍ത്ഥ്യമാവുകയും ചെയ്യും. എല്ലാ സൃഷ്ടിയുടെയും പ്രവര്‍ത്തനരീതി ഇതാണ്.

ഇവിടെ അല്‍പ്പം വിശദീകരണം കൂടി ആവശ്യമുണ്ട്. നല്ലയൊരു ഭാവിക്ക് കൃത്യമായതും വ്യക്തമായതുമായ ഒരു എലമെന്റൽ രൂപീകരിക്കപ്പെടണം. ഇതാണ്, നിങ്ങള്‍ ആരായിത്തിരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് കുട്ടികളായിരിക്കുമ്പോഴേ അദ്ധ്യാപകര്‍ നമ്മോടു ചോദിക്കുന്നത്. ആ ലക്ഷ്യം, ഓരോ പ്രാവശ്യം മനസ്സില്‍ കാണുമ്പോഴും ആ എലമെന്റലിന്‍റെ ശക്തിയും കൂടിക്കൊണ്ടിരിക്കുന്നു. ഇങ്ങിനെ എലമെന്റലിന്റെ ശക്തി കൂട്ടിക്കൊണ്ടിരിക്കുന്നതിലും കാര്യമില്ല. ഇതാണ് അതിന്‍റെ അര്‍ത്ഥം എന്ന് പ്രപഞ്ചത്തിനു (ഈശ്വരന്) മനസ്സിലായാലെ പ്രവൃത്തി സംഭവിക്കുന്നുള്ളൂ, കാരണം പ്രവൃത്തിക്കേണ്ടത് ഇശ്വരനാണല്ലോ. എലമെന്റലിന്റെ കാതല്‍ എന്താണെന്ന് ഈശ്വരൻ മനസ്സിലാക്കുന്നത് അത് നമ്മള്‍ പറയുമ്പോഴും അതിനു വേണ്ടി നമ്മള്‍ ഒരുങ്ങുമ്പോഴുമാണ്. ചുരുക്കി പറഞ്ഞാല്‍ ഒരു കുട്ടിയുടെ ആഗ്രഹം ഒരു ഡോക്ടറാവണം എന്നാണെങ്കില്‍ ഡോക്ടര്‍ ആയാല്‍ എങ്ങിനെയോ അതിനനുസരിച്ച് ആ കുട്ടി പെരുമാറുകയും പ്രവൃത്തിക്കുകയും വേണം. ഒരു സ്യുട്ട് വാങ്ങാന്‍ വേണ്ടി കുടുക്കയില്‍ സ്ഥിരം പണം ഇടുക, കൺസൾട്ടേഷന്  സൌകര്യമുള്ള മുറി വീട്ടില്‍ ഒരുക്കുക തുടങ്ങിയതുപോലുള്ള കാര്യങ്ങള്‍ ഈ കുട്ടി ചെയ്യുകയും അതിനായി എല്ലാ സാഹചര്യങ്ങളും ക്രമപ്പെടുത്തുകയും ചെയ്യുമ്പോള്‍ ഈശ്വരന് കാര്യം പിടികിട്ടും. ചോദിക്കുന്നവരോടെല്ലാം ഞാന്‍ ഡോക്ടര്‍ ആവാനാണ് പഠിക്കുന്നതെന്നു പറയുമ്പോഴും കാര്യം പിടികിട്ടും. ഏതെല്ലാം മാര്‍ഗ്ഗത്തിലൂടെ ഈ ലക്‌ഷ്യം പ്രപഞ്ചത്തെ അറിയിക്കുന്നോ അത്രയും നല്ല രീതിയില്‍ കാര്യം സാധിക്കപ്പെടുകയും ചെയ്യും. ഇവിടെ, സംശയത്തിന്‍റെ അംശങ്ങള്‍ എവിടെയെങ്കിലും വന്നാല്‍ ഫലത്തിലും വൈകല്യങ്ങളും തടസ്സങ്ങളും അനുഭവപ്പെടും. ചുരുക്കത്തില്‍, ഒരു ഡോക്ടറാവാന്‍ ആഗ്രഹിക്കുന്നവന്‍ ഡോക്ടറായാല്‍ എങ്ങിനെയോ അങ്ങിനെ തന്നെ ജീവിതം ചിട്ടപ്പെടുത്തണമെന്ന് മാത്രമല്ല, മറിച്ചുള്ള ചിന്തകള്‍ ഉത്തേജിപ്പിക്കാനും പാടില്ല. വേറൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പ്രാര്‍ത്ഥന എന്നു പറയുന്നത് ഉദ്ദേശിക്കുന്ന കാര്യം സാധിച്ചു എന്ന വിചാരത്തോടെ സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ക്ക് നന്ദി പറയുകയാണ്‌.

ഇതിനൊക്കെ വെറും വിശ്വാസം പോരാ, Belief ന്‍റെയും faith ന്‍റെയും തലം കടന്ന് trust എന്ന് പറയുന്ന തലത്തില്‍ എത്തിച്ചേരണം. ഇവിടെ മനുഷ്യന്‍ യാതൊന്നും ചെയ്യുന്നില്ല, എല്ലാം പ്രപഞ്ചം കൃത്യസമയത്ത് ഭംഗിയായി ചെയ്തിരിക്കും എന്നു നാം അറിഞ്ഞിരിക്കുകയും ചെയ്യും. അലസതയെപ്പറ്റിയല്ല ഞാന്‍ പറഞ്ഞത്; ഒരുവന്‍ അവനെ ഏല്‍പ്പിച്ചിരിക്കുന്ന ദൌത്യം തുടരുകയും വേണം. ഓരോന്നും എന്തിനാണ് സംഭവിക്കുന്നതെന്ന് ഇവിടെ ആരും ചിന്തിക്കുകയുമില്ല, ഒന്നിനെയും യുക്തികൊണ്ട് ബന്ധിപ്പിക്കുകയുമില്ല. സംഭവിക്കുന്നതെല്ലാം നല്ലതിനെന്ന് കണ്ടുള്ള ഒരു ജീവിതം trust ല്‍ മാത്രമേ സംഭവിക്കൂ. ഇതിലേക്ക് വരാന്‍ നമ്മെ സഹായിക്കാത്ത മുഴുവന്‍ തത്ത്വസംഹിതകളും മനുഷ്യനു ദ്രോഹം ചെയ്യും, ഒരു സംശയവും വേണ്ട. പോസിറ്റിവ് തിങ്കിംഗ് എന്ന് പറയുന്നത് ശാസ്ത്രീയമാണെങ്കിലും കാതലിതുതന്നെ. പ്രപഞ്ചത്തിന്‍റെ ശക്തിയെപ്പറ്റി സംശയിക്കുന്നവരാണ് അല്‍പ്പം മുന്നിലേക്ക്‌ മാത്രം നീളുന്ന പരിമിതമായ യുക്തിയെ ആശ്രയിക്കുന്നത്. 

പ്രപഞ്ചം ആര്‍ക്കെന്തെങ്കിലും നല്‍കുന്നുവെങ്കില്‍ അത് സമൃദ്ധമായിട്ടാണെന്ന് കാണാന്‍ നാം വിഷമിക്കുന്നു. ശ്വസിക്കാനുള്ള വായുവും കുടിക്കാനുള്ള വെള്ളവും ഉപയോഗിച്ച് തീര്‍ക്കാന്‍ നമുക്കാവില്ലെന്ന് ഓരോരുത്തരും അറിയുകയും ചെയ്യുന്നുവെന്നതാണ് വൈരുദ്ധ്യം. ഇവിടെ, ഓരോ കണികയും പ്രപഞ്ചത്തിന്‍റെ ഉള്ളം കൈയ്യിലാണെന്ന് ഓരോന്നിനും തോന്നത്തക്ക രീതിയിലാണ് പ്രപഞ്ചം ആയിരിക്കുന്നത്. ഇതാണ് ഏറ്റവും വലിയ അത്ഭുതവും. സ്ഥാപിച്ചിരിക്കുന്ന ലക്‌ഷ്യം പതറിപ്പോകാന്‍ പിന്നെയുമുണ്ട് കാരണങ്ങള്‍. ഞാനത് അര്‍ഹിക്കുന്നില്ലെന്ന ചിന്ത, എനിക്കതിനു ശേഷിയില്ലെന്ന ചിന്ത, എനിക്കത് കിട്ടുകയില്ലെന്ന ചിന്ത, സാങ്കേതിക ബുദ്ധിമുട്ടുകള്‍ എങ്ങിനെ പരിഹരിക്കുമെന്നുള്ള ചിന്ത, വേണ്ട പണം എങ്ങിനെ കണ്ടെത്തുമെന്ന ചിന്ത ... അങ്ങിനെ പലതും. ഇതൊക്കെ ലക്ഷ്യത്തെയും വികലമാക്കും. ഇതെല്ലാം കൈകാര്യം ചെയ്യാനുള്ള ശേഷി പ്രപഞ്ചത്തിനുണ്ടെന്ന് വിശ്വസിക്കണമെങ്കിലും ഓരോരുത്തരും വെറും ഉപകരണങ്ങള്‍ മാത്രമാണെന്ന് മനസ്സിലാക്കണമെങ്കിലും trust അത്യാവശ്യമാണ്. ഈ trust  ൽ ഒന്നിനേപ്പറ്റിയും ലവലേശം പോലും സംശയങ്ങൾ ആർക്കും കാണില്ല. 

PREVIOUS                            NEXT

Monday 21 July 2014

ഊര്‍ജ്ജ മാലിന്യങ്ങള്‍ -15


മനുഷ്യ ശരീരത്തിനു ചുറ്റുമുള്ള ഊര്‍ജ്ജശരീരത്തെ ചെറുതായി ഒന്ന് പരിചയപ്പെട്ടല്ലോ (ഒരു മോഡല്‍ ഊര്‍ജ്ജശരീരത്തിന്‍റെ ചിത്രം കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുക). ഒരുവന്‍ എന്തെല്ലാം കാരണങ്ങളുമായാണോ ജനിക്കുന്നത്, ഒരുവന്‍ ജീവിത കാലത്ത് എന്തെല്ലാം കാരണങ്ങള്‍ സൃഷ്ടിക്കുന്നുവോ അതിന്‍റെയെല്ലാം അടയാളങ്ങള്‍ മരങ്ങളിലെ വാര്‍ഷികവളയങ്ങള്‍പോലെ ഈ ഊര്‍ജ്ജ ശരീരത്തില്‍ കാണും - അവന്‍റെ ചിന്തകളും മനോഭാവവും എല്ലാം. ഒരു മാലിന്യരഹിതനായ മനുഷ്യന്‍റെ ഊര്‍ജ്ജ വലയം മൃദുവും തെളിമയുള്ളതും ഏറെ പ്രകാശമാനവുമായിരിക്കും. ഒരു ദുര്‍വൃത്തന്റേതാവട്ടെ ഇരുണ്ടതും കീറിപ്പറിഞ്ഞതും, ഉടയുന്നതും, ദുര്‍ഗന്ധമുള്ളതും, നിറക്കൂട്ടുകള്‍ അലക്ഷ്യമായി വാരി വലിച്ചെറിഞ്ഞതുപോലെ വൃത്തിഹീനവുമായിരിക്കും. ഈ അടയാളങ്ങളെയാണ് ഊര്‍ജ്ജമാലിന്യങ്ങള്‍ (Dead Orgone Energy) എന്ന് വിളിക്കുന്നത്‌. കര്‍മ്മദോഷങ്ങളും ഈ അടയാളങ്ങളില്‍ പെടും. ഇത് അതാതുകളുമായി ബന്ധപ്പെട്ട ശരീരഭാഗങ്ങളില്‍ രോഗങ്ങളായോ അംഗ വൈകല്യമായോ പ്രത്യക്ഷപ്പെടുകയും മൂല ഊര്‍ജ്ജധാരയില്‍ നിന്ന് ഒരുവനെ അകറ്റുകയും ചെയ്യും. ഇവയെയാണ് പാപങ്ങള്‍ എന്ന് നമുക്ക് വിളിക്കാന്‍ കഴിയുക.

നാം ഉപയോഗിക്കുന്ന പാപമെന്ന് വാക്ക് എന്തുദ്ദേശിക്കന്നുവെന്നു സൂചിപ്പിച്ച് പല വ്യാഖ്യാനങ്ങളും കേട്ടിട്ടുണ്ട്. അതിലെ മികച്ചെതെന്നു തോന്നുന്ന വ്യാഖ്യാനപ്രകാരം, പാപം (Sin) എന്ന വാക്ക് പുരാതന ഗ്രീസിലെ ഒരു ചെറിയ അളവ് മാത്രയാണ്. അമ്പ്‌ എയ്ത്‌ പരിശീലിക്കുമ്പോള്‍ ലക്ഷ്യത്തില്‍ നിന്ന് എത്ര അകലെയാണ് അത് പതിച്ചതെന്നത് Sin എന്ന തോത് ഉപയോഗിച്ച് അളക്കുന്നു. ഒരാള്‍ മൂലഊര്‍ജ്ജത്തിന്‍റെ അനുരണനങ്ങളില്‍ നിന്ന് എത്ര അകലെയാണ് എന്ന് സൂചിപ്പിക്കുന്ന രീതിയില്‍ ആദ്യകാലത്ത് ഉപയോഗത്തിലിരുന്ന ഈ പദമാണ് നിരവധി വ്യത്യസ്ഥ അര്‍ത്ഥവ്യഖ്യാനങ്ങളോടെ വിവിധ ഭാഷകളിലേക്ക് കുടിയേറിയതെന്നു ഞാന്‍ കരുതുന്നു. ഒരു ശിശുവും, പൂര്‍ണ്ണമായി മാലിന്യങ്ങള്‍ ഇല്ലാത്ത ഒരു ഊര്‍ജ്ജ ശരീരവുമായല്ല ജനിക്കുന്നത്. ജന്മനാ കിട്ടുന്ന അന്തര്ചോദനകളും ഇവിടെ വെണ്‍മേഘ കൂട്ടുകള്‍ പോലെയെങ്കിലും ഊര്‍ജ്ജ ശരീരത്തില്‍ അടിഞ്ഞു കൂടിയിരിക്കും. ഉത്ഭവപാപം എന്ന ആശയത്തിന് ഒരു പക്ഷെ ഈ സ്ഥിതിയുമായി ബന്ധമുണ്ടായിരിക്കാം. ഈ പാപങ്ങള്‍ മാറ്റിയാലേ എന്തായാലും ആത്മാവ് വളരുന്നുള്ളൂ (ശരിയായ ദിശയിൽ പരിണാമപ്പെടുന്നുള്ളൂ). നാമാര്‍ജ്ജിച്ച മുജ്ജന്മ കാരണങ്ങളായാലും തല്ജന്മ കാരണങ്ങളായാലും എല്ലാം ഊര്‍ജ്ജ ശരീരത്തിലുണ്ട്; ഇതു കാണാന്‍ കഴിയുന്നവന്‍റെ മുമ്പില്‍ മലര്‍ക്കെ തുറന്ന ഒരു പുസ്തകം പോലെയായിരിക്കും സര്‍വ്വരുടേയും ഭൂതവും ഭാവിയും. ഈ ഊര്‍ജ്ജമാലിന്യങ്ങളെ രണ്ടായി തരം തിരിച്ചിരിക്കുന്നു, മനുഷ്യനും തന്ത്രങ്ങള്‍ക്കും മാറ്റാവുന്നതെന്നും മൂല ഊര്‍ജ്ജത്തിന്‍റെ (ഈശ്വരന്‍റെ) സ്വയംബോധത്തിന് മാത്രം മാറ്റാവുന്നതെന്നും. യോഗാ, ധ്യാനം മുതലായ സാധനകള്‍ സ്ഥിരം പരിശീലിക്കുന്ന ഒരാളുടെ ഊര്‍ജ്ജശരീരത്തില്‍ സാധകന്‍ അറിയാതെ തന്നെ ശുദ്ധീകരണം (healing) നടക്കുന്നുണ്ട്.

ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഓക്സിജനായി മാറാൻ കാര്‍ബണ്‍ഡയോക്സൈഡിന് പ്രകൃതിയെ ആവശ്യമായിരിക്കുന്നതുപോലെ, ഈ മാലിന്യങ്ങൾക്ക് അവസ്ഥാന്തരം ചെയ്യപ്പെടാൻ ഈശ്വരന്‍റെ സഹായം വേണം. മറ്റൊരു മാര്‍ഗ്ഗം ഇങ്ങിനെ അവസ്ഥാന്തരം ചെയ്യാന്‍ ശേഷിയുള്ളതോ അല്ലാത്തതോ ആയ  വേറൊരു ഊര്‍ജ്ജശരീരത്തിലേക്ക് ഇതിനെ മാറ്റുകയാണ്. ഗുരുക്കന്മാര്‍ മറ്റുള്ളവരുടെ മാലിന്യങ്ങള്‍ ഏറ്റെടുക്കാറുണ്ട്, അതിന്‍റെ ഫലം അനുഭവിച്ചു തീര്‍ക്കാറുമുണ്ട്. യേശുവിനെപ്പോലെയൊരു മഹാഗുരു, നിങ്ങളുടെ പാപങ്ങള്‍ക്ക്‌ വേണ്ടിയാണ് ഞാനീ പീഢാനുഭവം സ്വയം ഏല്‍ക്കുന്നതെന്ന് പറഞ്ഞത് വളരെ ശാസ്ത്രിയമായ ഒരു സത്യം തന്നെയാണ്. അങ്ങിനെ പറയാന്‍ ശേഷിയുണ്ടായിരുന്ന ഏറെ ഗുരുക്കന്മാര്‍ ഭൂമുഖത്തുണ്ടായിരുന്നിട്ടില്ല. അമാനുഷിക ശക്തിയുണ്ടായിരുന്ന യേശുവിന് ആ മഹാശിക്ഷയില്‍ നിന്നു രക്ഷപ്പെടാന്‍ കഴിയില്ലായിരുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. ദൈവമായിരുന്നെങ്കില്‍ ഇത്തരം ഒരു പരീക്ഷണം ആവശ്യമായിരുന്നോ എന്ന ചോദ്യം ഇവിടെ അസ്ഥാനത്തല്ല താനും. ഊര്‍ജ്ജശരീരത്തിനു മരണമില്ല; യേശു ഇപ്പോഴും ജീവിച്ചിരിക്കുന്നോ ഇല്ലയോ എന്നതല്ല, പകരം നമ്മുടെ മാലിന്യങ്ങള്‍ യേശുവിലൂടെ അവസ്ഥാന്തരം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നാമതിന് ഇശ്ചിക്കുക മാത്രം ചെയ്‌താല്‍ മതിയെന്നതാണ് ക്രിസ്ത്യാനികൾ മനസ്സിലാക്കേണ്ട കാര്യം. 

ഒരാള്‍ക്കു കോപമുണ്ടായാല്‍ അതയാളുടെ ഊര്‍ജ്ജവലയത്തെ കറുത്ത മേഘങ്ങള്‍ കൊണ്ട് നിറക്കുമെന്നും ഓരോ വികാരങ്ങള്‍ക്കും അതാതിന്റേതായ നിറങ്ങളുണ്ടെന്നും പറയപ്പെടുന്നു. ഊര്‍ജ്ജശരീരങ്ങള്‍ പരസ്പരം ആകര്‍ഷിക്കപ്പെടുകയോ വികര്‍ഷിക്കപ്പെടുകയോ ചെയ്യാം. അടുത്തു നില്‍ക്കുന്ന ആള്‍ കോപിച്ചാല്‍ അത് ചുറ്റും നില്‍ക്കുന്നവരെ അസ്വസ്ഥരാക്കും. ഇവിടെ എല്ലാവര്‍ക്കും വികര്‍ഷണമാണ് സംഭവിക്കുന്നത്‌. ആകർഷണത്തിലൂടെയുള്ള സമന്വയം വ്യക്തികളോടോ സാഹചര്യങ്ങളോടോ വസ്തുക്കളോടോ അവസ്ഥയോടോ ആവാം. ഇങ്ങിനെ സംഭവിച്ചാല്‍ അതില്‍ നിന്നകലേണ്ടി വരുന്ന സാഹചര്യങ്ങള്‍ അവര്‍ക്ക് വേദനാജനകമായിരിക്കും. ഇവിടെ മനസ്സിന്‍റെ വിവിധ തലങ്ങളും അവയിലെ പ്രോഗ്രാമുകളുമാണ് പ്രവര്‍ത്തിക്കുന്നത്. 



ഊര്‍ജ്ജ ശരീരത്തില്‍ നടക്കുന്ന പല പ്രവര്‍ത്തനങ്ങളും ബോധ മനസ്സിന്‍റെ നിയന്ത്രണത്തിലല്ല നടക്കുന്നത്. കമ്പ്യുട്ടറുകളില്‍ പ്രോഗ്രാമുകള്‍ ഉപയോഗിക്കുന്നതുപോലെ മനസ്സ് കൊണ്ട് ഇവിടെ പ്രോഗ്രാമുകള്‍ സ്ഥാപിക്കാനും കഴിയും. ഒരു പ്രത്യേക കാര്യം ചെയ്‌താല്‍ ഒരു പ്രത്യേക ഫലം കിട്ടുമെന്ന് ഉറച്ചു വിശ്വസിച്ചാല്‍ അങ്ങിനെ തന്നെ സംഭവിച്ചേക്കാം എന്നേ പറയുന്നുള്ളൂ; കാരണം, നേരത്തെ തന്നെ ഊര്‍ജ്ജ ശരീരത്തിലുള്ള പ്രോഗ്രാമുകളുടെ അവസ്ഥയും കൂടി പരിഗണിച്ചാലെ ഇതിനു തീരുമാനമാകൂവെന്നതാണ്. അതുപോലെ തന്നെ പ്രാധാന്യമുള്ളതാണ് ഒരാളുടെ ജന്മലക്ഷ്യവും. ഒരാത്മാവ് എന്തുദ്ദേശത്താലാണോ ഒരു പ്രത്യേക സാഹചര്യത്തിലുള്ള ശരീരം സ്വീകരിച്ചത്, ആ ലക്ഷ്യത്തില്‍ നിന്നാത്മാവിനെ മാറ്റുന്ന ഒരു പ്രോഗ്രാമും ആരുടേയും ജീവിതത്തില്‍ പ്രവര്‍ത്തിക്കണമെന്നില്ല. എന്ത് ചെയ്താലും എന്‍റെ തലവേദന പോകില്ലായെന്നുള്ള ഒരു ശക്തമായ പ്രോഗ്രാം ഉള്ളില്‍ കിടപ്പുണ്ടെങ്കില്‍ മറ്റു ലഘു പ്രോഗ്രാമുകള്‍ക്കും കൂടുതലൊന്നും ചെയ്യാനുണ്ടാവില്ല. ഈ പ്രോഗ്രാമുകളുടെയും ആകെ ഊര്‍ജ്ജശരീരത്തിന്റെയും ഒരു ചെറിയ പതിപ്പ് ഒരുവന്‍ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളിലും അവന്‍ ആയിരിക്കുന്നിടത്തും, അവന്‍റെ ഭൌതിക അസാന്നിദ്ധ്യത്തിലും അവശേഷിക്കും; മറ്റൊരാള്‍ ഉപയോഗിച്ച വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക. ഊര്‍ജ്ജ വലയത്തിന്റെ സമന്വയത്തിലൂടെ, പരസ്പരം മനസ്സിലാക്കുക മാത്രമല്ല അറിവുകള്‍ കൈമാറാനും കഴിയും. ഊര്‍ജ്ജശരീരങ്ങളെപ്പറ്റിയും ചക്രാകളെപ്പറ്റിയും പ്രാണായുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയുമൊക്കെ ഇങ്ങിനെ ചുരുക്കം ചില സത്യങ്ങള്‍ മനസ്സിലാക്കിയാല്‍ തന്നെ എത്രമാത്രം തെറ്റായ ധാരണകളായിരുന്നു നാം പരിചരിച്ചുകൊണ്ടിരുന്നതെന്ന് മനസ്സിലാകും. 

ഒരു ശരിയായ ധാരണയോടെ വി. ഗ്രന്ഥങ്ങള്‍ വായിച്ചാല്‍ വളരെ വ്യത്യസ്തമായ ഒരര്‍ത്ഥമായിരിക്കും ഓരോരുത്തര്‍ക്കും കിട്ടുക. എല്ലാ മതങ്ങളിലെയും ഉള്‍ക്കാഴ്ചയുള്ള ദാര്‍ശനികര്‍ മതത്തിന്റെ ചട്ടക്കൂട്ടില്‍ നില്‍ക്കുന്നവരായിരുന്നില്ല; രണ്ടു കൂട്ടരുടെയും മനസ്സിലാക്കല്‍ വ്യത്യസ്തമായിരുന്നതാണ് കാരണം. അവരുടെ ധ്യാനം നിശ്ശബ്ദതയിലൂടെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങി തെളിമയാര്‍ന്ന ഊര്‍ജ്ജശരീരം സ്വരൂപിക്കുന്നതിന് വേണ്ടിയായിരുന്നു, അത് വിപ്ലവകരമായ ഒരു പരിണാമം ലക്‌ഷ്യം വെച്ചുള്ളതുമായിരുന്നു. അവര്‍ക്ക് മാത്രമായി ഒരു സ്വര്‍ഗ്ഗമുണ്ടെന്ന് അവരാരെങ്കിലും കരുതിയിരുന്നെന്നും ഞാന്‍ ചിന്തിക്കുന്നില്ല. അവര്‍ വളരുന്നതിന് ആനുപാതികമായി ലോകവും വളരണമെന്നേ അത്തരക്കാര്‍ ആഗ്രഹിക്കുകയുമുള്ളൂ. ഇവിടെ ചിലത് മായയില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ ഒരാള്‍ക്ക്‌ മാത്രമായി എന്തു രക്ഷ? എഴുതപ്പെട്ടതിനും കാണപ്പെടുന്നതിനും പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കാന്‍ ശേഷിയുള്ള പുതിയ മനുഷ്യരായി ഓരോരുത്തരും മാറുമ്പോള്‍ ലോകം ആത്മിയമായി തളരുകയായിരിക്കില്ല, വളരുകയായിരിക്കും ചെയ്യുക. 

PREVIOUS                    NEXT

Saturday 19 July 2014

കൈവെയ്പ്പു ശുശ്രൂഷ -14

മനുഷ്യനുണ്ടായ കാലം മുതല്‍ രോഗങ്ങളുമുണ്ട്. ആരോഗ്യവാന്മാരായിരിക്കുമ്പോള്‍ സുഖം, സുഖത്തില്‍ നിന്ന് മാറുമ്പോള്‍ അസുഖം (രോഗം); ഇതാണു സ്ഥിതി. പൂര്‍ണ്ണമായും പ്രപഞ്ചത്തോടൊപ്പം, അതു നല്‍കുന്ന വിശിഷ്ടോര്‍ജ്ജവും സ്വീകരിച്ചു കൊണ്ട് ജീവിക്കുകയെന്നാല്‍ ഭൌതികയുടെ എല്ലാ മായാജാലങ്ങളില്‍ നിന്നും ഭ്രമങ്ങളില്‍നിന്നും പൂര്‍ണ്ണമായ മുക്തിപ്രാപിക്കുകയെന്നര്‍ത്ഥം. അവിടെ ആയിരിക്കലും അല്ലാതായിരിക്കലുമെല്ലാം പരിണാമത്തിലെ കണ്ണികൾ മാത്രം. പക്ഷേ, അതത്ര എളുപ്പമല്ല! പിന്നെ നമുക്ക് ചെയ്യാവുന്നത് അസുഖമാണെന്ന് മനസ്സിലാക്കി സുഖത്തിലേക്ക് വളരെ സാവധാനം അടുക്കുകയെന്നതാണ്. സുഖം തരാന്‍ അനേകം മാര്‍ഗ്ഗങ്ങളുണ്ട്. ആകമാന (ഹോളിസ്റ്റിക്) ചികിൽസാ സമ്പ്രദായങ്ങളല്ലാത്ത ചികിത്സാരീതികള്‍ രോഗത്തില്‍ നിന്ന് വിടുതല്‍ തരാന്‍ സഹായിച്ചേക്കും; പക്ഷെ അവ നമ്മെ സുഖത്തിലേക്കു നയിക്കുന്നില്ല. ആത്യന്തിക സുഖം തരാന്‍ ശേഷിയുള്ള ഒരേ ഒരു ശക്തിയേ പ്രപഞ്ചത്തിലുള്ളൂ, ഇശ്വരന്‍ മാത്രം. ആ മൂലസംഭരണിയെ അടിസ്ഥാനമാക്കി ഹോളിസ്റ്റിക് സമ്പ്രദായങ്ങൾ പ്രവർത്തിക്കുന്നു. രോഗങ്ങള്‍ക്ക് നാം മരുന്ന് കഴിക്കുന്നു; പക്ഷേ, മരുന്നുകള്‍ സൌഖ്യഹേതുവായേ പ്രവര്‍ത്തിക്കുന്നുള്ളൂ. മുറിവിന് വെച്ചുകെട്ടുന്ന മരുന്ന് തൊലിയായി മാറുന്നില്ല. ശരീരം സ്വയം പ്രവര്‍ത്തിക്കുമ്പോഴാണ് മുറിവ് കരിയുന്നത്. മുറിവ് കരിക്കാന്‍ ശരീരത്തെ ഉത്തേജിപ്പിക്കുന്ന (Catalyst) ഒരു മാധ്യമം മാത്രമേ ആവുന്നുള്ളൂ അവിടെ ഉപയോഗിക്കുന്ന മരുന്ന്.

ഈശ്വരനെന്ന ശക്തിയേ പ്രാപഞ്ചിക ജീവോര്‍ജ്ജം എന്ന് വിശേഷിപ്പിച്ചുകൊണ്ട് വൈദ്യശാസ്ത്രത്തിന് അടിത്തറയിട്ട ഹിപ്പോക്രിറ്റസും സൂചിപ്പിച്ചു, അദൃശ്യമായ ഒരു ശക്തിയുടെ പ്രവര്‍ത്തനം എവിടേയും നടക്കുന്നുവെന്ന്. ഈ അദൃശ്യമായ ജീവോര്‍ജ്ജം നമുക്ക് ചുറ്റും സമൃദ്ധമായിയുണ്ട് താനും, അതിനെ സ്വീകരിക്കാന്‍ മാത്രമായി മൂര്‍ദ്ധാവില്‍ സഹസ്രാര്‍ ചക്രായുമുണ്ട്. ഈ പ്രവര്‍ത്തനം സുഗമമാണെങ്കില്‍ ശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും പ്രകൃതിദത്തതാളത്തില്‍ തന്നെയായിരിക്കും. ആ താളത്തിലായിരിക്കാന്‍ എല്ലാവരെയും പ്രാപ്തരാക്കുകയാണ് അനുഷ്ടാനങ്ങളുടെ ആത്യന്തിക ലക്ഷ്യവും. ആ താളത്തില്‍ നിന്ന് മാറുമ്പോള്‍ സൌജന്യമായി ലഭിക്കേണ്ട ജീവോര്‍ജ്ജം സ്വീകരിക്കാന്‍ നമുക്കു പരിമിതികളുണ്ടാവുന്നു, നാം രോഗികളുമാവുന്നു. വെള്ളം കൊണ്ട് തന്നെ ചെളി കഴുകിക്കളയുന്നതു പോലെ, നമ്മുടെ ശരീരത്തില്‍ ജീവോര്‍ജ്ജത്തിന്‍റെ ഒഴുക്കിന് അനുഭവപ്പെടുന്ന തടസ്സങ്ങള്‍ ജീവോര്‍ജ്ജം കൊണ്ട് തന്നെ ശുദ്ധമാക്കാം. ഇതിനു വിലയേറിയ ഒരു യന്ത്രവും ആവശ്യമില്ല. പ്രാപഞ്ചികോര്‍ജ്ജം സ്വീകരിക്കാന്‍ ശേഷിയുള്ള ഒരാള്‍ക്ക്‌ വളരെ എളുപ്പത്തില്‍ ഇത് ചെയ്യാവുന്നതേയുള്ളൂ. ഈ ഊര്‍ജ്ജം ശരീരത്തില്‍ നിന്ന് പുറത്തേക്ക് ഒഴുകാന്‍ അയാളുടെ കൈകള്‍ മാത്രം മതി. ഈ തത്ത്വമാണ് കൈവെയ്പ്പു ശുശ്രൂഷകളുടെ രഹസ്യം.

കൈകള്‍, തിന്നാനും ഉടുക്കാനും ജോലി ചെയ്യുവാനുമുള്ള അവയവങ്ങളായി മാത്രം കരുതരുത്, അവ ഭൌതികമായും ആത്മിയമായും ഹൃദയത്തിന്‍റെ ഭാഗമാണ്. ഹൃദയാഘാതം ഉണ്ടാകുന്നതിനു മുമ്പ് കൈകള്‍ക്ക് വേദന അനുഭവപ്പെടാം, കൈകളില്‍ നിന്നും  ഹൃദയത്തില്‍ നിന്നുമുള്ള സന്ദേശങ്ങള്‍ തലച്ചോറില്‍ സ്വീകരിക്കുന്നത് ഒരേ നാഡികളിലൂടെയാണെന്നതാണ് കാരണം. ഹൃദയത്തിൽ നിന്നും വരുന്ന വേദന കയ്യിൽനിന്നുമാണെന്നു മസ്തിഷ്കം തെറ്റിദ്ധരിക്കുന്നതുകൊണ്ടാണ് ഇങിനെ സംഭവിക്കുന്നത്. ഹൃദയം, ശരീരത്തിലെ സ്നേഹത്തിന്‍റെ സംഭരണിയാണ്. കൈകള്‍ നീട്ടിയാണ് നാം സ്നേഹം പ്രകടിപ്പിക്കുന്നതും, കൈകള്‍ കാട്ടിയാണ് നാം വെറുപ്പ്‌ പ്രകടിപ്പിക്കുന്നതും. കൈകളിലൂടെ സ്നേഹോര്‍ജജം പ്രവഹിപ്പിക്കാന്‍ നിരവധി തന്ത്രങ്ങളുണ്ട്. തന്ത്രങ്ങള്‍ എന്ന് പറഞ്ഞതുകൊണ്ട് തെറ്റിദ്ധരിക്കരുത്; വെള്ളം കുടിക്കാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട് എന്ന് പറയുന്നതുപോലെയേ ഇതുമുള്ളൂ. തന്ത്രം എന്തായാലും, കൈകള്‍ ആരുടേതായാലും എല്ലാം മാധ്യമങ്ങള്‍ അല്ലെങ്കില്‍ ഉപകരണങ്ങള്‍ മാത്രം; പ്രവൃത്തിക്കുന്ന ഊര്‍ജ്ജം സ്വയബുദ്ധിയുള്ള പ്രാപഞ്ചികൊര്‍ജ്ജം തന്നെയാണെന്ന് കാണുക. ഫലപ്രദമായി കൈവെയ്പ്പു ശുശ്രൂഷകള്‍ നടത്തുന്ന പലരും ലഭിക്കുന്ന രോഗശാന്തി സ്വന്തം കഴിവാണെന്ന് ധരിക്കാറുണ്ട്, സ്വന്തം വിശ്വാസപ്രമാണങ്ങളിലെ വിശിഷ്ടദൈവത്തിന്‍റെ പ്രവര്‍ത്തനമാണെന്ന് വിശദീകരിക്കാറുമുണ്ട്. ഇതൊക്കെ അഹത്തിനുള്ളിലെ അവിദ്യാനുഭവം കൊണ്ട് സംഭവിക്കുന്നതാണ്.

ഇടതു കൈയ്ക് സ്വീകരിക്കാനും വലതു കൈയ്ക് കൊടുക്കാനുമുള്ള സിദ്ധികള്‍ കൂടുതലായും ഉണ്ട്. കൈകള്‍ മുകളിലേക്ക് ഉയര്‍ത്തി പ്രാര്‍ത്ഥിക്കുന്നതും, വലതു കരമുയര്‍ത്തി അനുഗ്രഹിക്കുന്നതുമെല്ലാം ഇതുകൊണ്ടാണ്. മറ്റൊരാളുടെ നേരെ കൈചൂണ്ടി സംസാരിക്കുമ്പോള്‍ അപരന്‍ അസ്വസ്ഥനാകുന്നത്‌ സാധാരണം. കൈകളിലൂടെ ലഭ്യമാക്കുന്ന ഊര്‍ജ്ജം സ്പര്‍ശനം വഴിയാണ് സാധാരണ പ്രവഹിപ്പിക്കുന്നത്. എങ്കിലും, സമയത്തിനും സ്ഥലത്തിനും അതീതമായി ഊര്‍ജ്ജം പ്രവഹിപ്പിക്കാന്‍ മനുഷ്യന് കഴിയും, അതിനുള്ള ഉപായങ്ങള്‍ ഗുരുക്കന്മാരില്‍ നിന്നു തന്നെ നേടേണ്ടതാണ്. ശരീരത്തില്‍ ഒരു വേദന ഉണ്ടായാല്‍ നാമാദ്യം ചെയ്യുന്നത് കൈകൊണ്ട് ആ ഭാഗം സ്പര്‍ശിക്കുകയാണ്. ഇത് ഉള്‍പ്രേരണകൊണ്ട് സംഭവിക്കുന്നതാണ്. ഇതേ ചോദനകൊണ്ട് തന്നെയാണ് കരയുന്ന കുട്ടിയെ അമ്മ സ്പര്‍ശിക്കുന്നതും. കുട്ടികള്‍ മുതിര്‍ന്നവരുടെ സാമിപ്യമിഷ്ടപ്പെടുന്നതിനു പിന്നിലും ഇങ്ങിനെയൊരു കാര്യമുണ്ട്. ഞാനിപ്പറഞ്ഞ തത്ത്വങ്ങളുടെ നേര്‍ പ്രദര്‍ശനമാണ് ഒരു ഗുരു ശിക്ഷ്യനെ അനുഗ്രഹിക്കുന്ന രീതി. ഗുരുവിന്‍റെ കൈകള്‍ മൂര്‍ദ്ധാവില്‍ സഹസ്രാര്‍ ചക്രയുടെ മദ്ധ്യത്തില്‍ത്തന്നെ വെച്ചാണ് ഗുരു ശിക്ഷ്യനെ അനുഗ്രഹിക്കുന്നത്. തീവ്രമായ ഒരൂർജ്ജപ്രവാഹം ശക്തനായയൊരു ഗുരുവിന് സൃഷ്ടിക്കാന്‍ കഴിയും. ആ പ്രവാഹത്തിൽ തടസ്സങ്ങൾ ഇല്ലാതാവുകയും സുഖം പ്രാപ്യമാവുകയും ചെയ്യും. അതുകൊണ്ടാണ് ഗുരുക്കന്മാരുടെ അനുഗ്രഹത്തിനും സാമിപ്യത്തിനും എല്ലാവരുമെന്നും വിലകല്‍പ്പിക്കുന്നത്.

കൈവെയ്പ്പുവഴിയുള്ള രോഗശാന്തിക്ക് ആരുടേയും അനുവാദം ആവശ്യമില്ല. അതൊരു വ്യക്തിയുടെ അവകാശവും കടമയുമാണ്. പക്ഷെ, അതിനു വേണ്ടി പ്രത്യേക ഉപായങ്ങള്‍ പ്രയോഗിക്കുമ്പോള്‍ ആ ഉപായങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളും അനുസരിക്കേണ്ടതുണ്ട്. കൈവെപ്പു വഴി എങ്ങിനെ രോഗശാന്തി സാധ്യമാക്കാം എന്ന് വിശദീകരിക്കുകയല്ല ഈ ലേഖനത്തിന്‍റെ ലക്‌ഷ്യം; പകരം, കൈവെയ്പ്പു ശുശ്രൂഷകള്‍ പ്രകൃതിദത്ത മാര്‍ഗ്ഗമാണെന്ന് പറയുക മാത്രം. എല്ലാ മനുഷ്യര്‍ക്കും ഇതിനുള്ള കഴിവുണ്ട്. ചിലപ്പോളത് ഏറിയും കുറഞ്ഞുമിരിക്കും എന്നേയുള്ളൂ. ഏറെ ശുദ്ധോര്‍ജ്ജം പ്രവഹിപ്പിക്കാന്‍ കഴിയുന്നവരുടെ കൈകള്‍ കൊണ്ട് നിര്‍മ്മിക്കുന്നവയും, നടുന്നവയുമെല്ലാം പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റും. അങ്ങിനെയുള്ളവര്‍ നല്‍കുന്ന സാധനങ്ങള്‍ പൊലിക്കാറുമുണ്ടല്ലോ. മറ്റുള്ളവരെ ആത്മാര്‍ത്ഥമായി സഹായിക്കുന്നതിന് കൈകൊടുത്തു സഹായിക്കുക എന്ന് തന്നെയല്ലേ പറയുന്നത്? 

എല്ലാ മതങ്ങളിലുമുണ്ട് കൈവെയ്പ്പു പ്രാര്‍ഥനകളും കൈ ഉപയോഗിച്ചുള്ള ഊര്‍ജ്ജ പ്രസരണവും. ഭാരതീയ ആചാര്യന്മാര്‍ കൈകള്‍ ഉയര്‍ത്തി അനുഗ്രഹിക്കാന്‍ അവലംബിച്ച അതേ മുദ്ര തന്നെയാണ് ബുദ്ധനും യേശുവും അനുവര്‍ത്തിച്ചത്. ക്രിസ്തുമതത്തില്‍ കൈവെയ്പ്പാധിഷ്ടിത പ്രാര്‍ഥനാനുഷ്ടാനങ്ങള്‍ക്ക് ആ മതത്തോളം തന്നെ പഴക്കമുണ്ട്. കിട്ടുന്നവരെക്കൊണ്ടെല്ലാം തലക്കു പിടിപ്പിക്കുന്നതും സൂക്ഷിച്ചില്ലെങ്കില്‍ അപകടം വരുത്തും - കൊടുക്കുന്നവനും കിട്ടുന്നവനും. പ്രാണിക് ഹീലിംഗില്‍ അതിനുള്ള മുന്‍കരുതലുകളേപ്പറ്റിയും പരാമര്‍ശമുണ്ട്. ഗുരുക്കന്മാരുടെ മുമ്പില്‍ സാഷ്ടാംഗ പ്രണാമം നടത്തുന്നവര്‍ ഊര്‍ജ്ജ വിനിമയത്തിന് ഏറ്റവും അനുയോജ്യമായ ഒരു സാഹചര്യം സൃഷ്ടിക്കുകയാണെന്ന് അറിയുക. ചക്രാകളുടെ മുന്‍വശത്തുള്ള കവാടങ്ങള്‍ പുറത്തേക്കും പിന്‍വശത്തുള്ള കവാടങ്ങള്‍ അകത്തേക്കും ഊര്‍ജ്ജം കടത്തി വിടുന്നു. പിന്‍ഭാഗത്തുള്ള എല്ലാ ചക്രാകവാടങ്ങളും തുറന്നു നില്‍ക്കാന്‍ കമിഴ്ന്നു കിടക്കുന്നത് സഹായിക്കും. നീണ്ടുനിവര്‍ന്നുള്ള കിടപ്പ് നാഡികളുടെ സമ്മര്‍ദ്ദം കുറക്കുകയും ചെയ്യും. അഹം പൂര്‍ണ്ണമായും പാദങ്ങളില്‍ അര്‍പ്പിക്കുന്നു എന്നൊരു പ്രഖ്യാപനവും ഇങ്ങിനെ പ്രണാമം നടത്തുന്നവര്‍ക്കുണ്ട്.

PREVIOUS                       NEXT

Friday 18 July 2014

ചക്രാകളുടെ പ്രവര്‍ത്തനം - 13

Thursday 17 July 2014

ചക്രാകള്‍ - 12

അചിന്തനീയമായ വിധത്തിലും എണ്ണത്തിലും തരത്തിലുമുള്ള കോടാനുകോടി ഊര്‍ജ്ജരശ്മികള്‍ തലങ്ങും വിലങ്ങും പായുന്ന ഒരു വന്‍കടലാണ് ഓരോരുത്തരുടേയും ഊര്‍ജ്ജശരീരമെന്നു മനസ്സിലാക്കുമ്പോള്‍തന്നെ, ആരുടെ മനസ്സാണ് അത്ഭുതപ്പെടാത്തത്? അത്ഭുതങ്ങളൊരിക്കലും അവസാനിക്കുന്നില്ല. ഈ ഊര്‍ജ്ജരശ്മികള്‍ ആകർഷിക്കപ്പെടുന്നതിന്‍റെയും വികർഷിക്കപ്പെടുന്നതിന്‍റെയും ഫലമായി അനേകമനേകം ചുഴികള്‍ ഊര്‍ജ്ജശരീരത്തില്‍ രൂപപ്പെടും.  ഏറ്റവും കൂടുതൽ ഊർജ്ജരശ്മികൾ പ്രതിപ്രവൃത്തിക്കുന്നിടങ്ങളിൽ കൂടുതല്‍ ശക്തിയേറിയ ചുഴികള്‍ രൂപപ്പെടും. അവയെപ്പറ്റിക്കൂടി പരാമര്‍ശിക്കാതെ ഊര്‍ജ്ജ ശരീരത്തെപ്പറ്റിയുള്ള പഠനം പൂര്‍ത്തിയാവുന്നില്ല. ഈ ചുഴികളാണ് ശരീരത്തെ ഊര്‍ജ്ജചാലകങ്ങളാക്കി മാറ്റുന്നത്. ഒരു ബള്‍ബിന്‍റെ ഫിലമെന്റ്റ് കത്തണമെങ്കില്‍ അതിലൂടെ വൈദ്യുതി പ്രവഹിക്കണം. മനുഷ്യശരീരത്തില്‍ ജീവനും ബോധവും നിലനില്‍ക്കണമെങ്കിലും അതിലൂടെ സൂഷ്മോര്‍ജ്ജം അനുസ്യൂതം പ്രവഹിച്ചുകൊണ്ടിരിക്കണം. ഊര്‍ജ്ജത്തെ സ്വീകരിക്കുകയും വിന്യസിപ്പിക്കുകയും ചെയ്യുകയെന്ന ദൌത്യം നിര്‍വ്വഹിക്കുന്നത് ഈ ഊർജ്ജച്ചുഴികളാണ്. ഊര്‍ജ്ജരശ്മികള്‍ കാരണമായ ചുഴികള്‍ക്ക് ഊര്‍ജ്ജത്തെ സ്വീകരിക്കുകയും പ്രസരിപ്പിക്കുകയും ചെയ്യുന്ന രണ്ടു മുഖങ്ങളുണ്ട്. ഇവയെയാണ് ചക്രാകൾ എന്ന സംസ്കൃത പദം കൊണ്ട് ഉദ്ദേശിക്കുന്നത്.

മനുഷ്യന്‍റെ  നിലനില്‍പ്പിന് സ്ഥൂലോര്‍ജ്ജവും വേണം സൂഷ്മോര്‍ജ്ജവും വേണം - ശരീരത്തിനും മനസ്സിനും. സ്ഥൂലോർജ്ജം ശരീരത്തിനും സൂഷ്മോർജ്ജം ആത്മാവിനും (മനസ്സിന്‍റെ തലങ്ങള്‍) കിട്ടിയേതീരൂ. സൂഷ്മോര്‍ജ്ജമാണ് സമൃദ്ധമായി ലഭിക്കുന്നതെങ്കില്‍ അവയില്‍ നിന്ന് സ്ഥൂലോര്‍ജ്ജം വേര്‍തിരിച്ചെടുത്ത് ശരീരത്തിനു നല്‍കാന്‍ ചക്രാകള്‍ക്ക് കഴിയും; ഭക്ഷണത്തില്‍ നിന്ന് സാത്വികാംശം വേര്‍തിരിച്ചെടുത്ത് ആത്മാവിനു നല്‍കാനും ചക്രാകള്‍ക്ക് ശേഷിയുണ്ട്. സാത്വിക ഭക്ഷണം മാത്രം കഴിക്കുന്ന വ്യക്തികള്‍ ന്യായമായും സത്സ്വഭാവികളായിരിക്കും; ഇനി സൂഷ്മോര്‍ജ്ജം സമൃദ്ധമായി സ്വീകരിച്ചു കൊണ്ടിരിക്കുന്ന വ്യക്തികളോ, അവര്‍ക്ക് സ്ഥൂലഭക്ഷണം ആവശ്യമായെന്നുമിരിക്കില്ല. ചക്രാകളില്‍ നിന്ന് നാഡികളിലൂടെ നേര്‍വസ് സിസ്റ്റത്തിലേക്കും അവിടെനിന്ന് എന്റോക്രൈന്‍ സിസ്റ്റത്തിലേക്കും തുടര്‍ന്ന് രക്തത്തിലേക്കും, അങ്ങിനെയാണ് ഊര്‍ജ്ജ കൈമാറ്റം നടക്കുന്നത്. ഖരഭക്ഷണം കഴിക്കാതെ അനേകം വര്‍ഷങ്ങള്‍ കഴിഞ്ഞ ഏറെപ്പേര്‍ ഇവിടെ ജീവിച്ചിരുന്നിട്ടുണ്ട്. സദ്‌ഗുരുക്കന്മാർ ഭക്ഷണപ്രിയരായിരുന്നിട്ടുമില്ല, ഭക്ഷണപ്രിയരായിട്ടുള്ളവര്‍ക്ക് നല്ല നായകരാവാനും സാധിക്കില്ല. ജീവിക്കാന്‍ ഭക്ഷണമായി വചനവും വേണമെന്ന് യേശു പറഞ്ഞത് ഓർമ്മിക്കുക. ‘അന്നന്ന് വേണ്ടയപ്പം ഞങ്ങള്‍ക്കെന്നും തരേണമേ’ യെന്നു പ്രാര്‍ഥിക്കാനാവശ്യപ്പെട്ടപ്പോള്‍ യേശു ഉദ്ദേശിച്ചത്, ഈ സൂഷ്മോര്‍ജ്ജത്തെ ആവാനാണ് വഴി. എന്‍റെ ശരീരം എന്നതുകൊണ്ട് ഉദ്ദേശിച്ചതും മറ്റൊന്നായിരിക്കില്ല. 

ചക്രാകളെ, ശരീരത്തിലെ സൈക്കിക് കേന്ദ്രങ്ങള്‍ എന്നാണ് വിളിക്കുന്നത്. ചിത്രം ശ്രദ്ധിക്കുക. പ്രധാന ചക്രാകള്‍ ആറെണ്ണം (ഷഡ്ചക്രാകള്‍) മാത്രം. പക്ഷെ, ഒട്ടും അപ്രധാനമല്ലാത്ത മൂര്‍ദ്ധാവിലുള്ള ചക്രായെയും (സഹസ്രാരാ) പ്രധാന ചക്രാകളില്‍ ഉള്‍പ്പെടുത്തി പ്രധാന ചക്രാകള്‍ എഴെന്നു പൊതുവേ പറയുന്നു. നട്ടെല്ലിനെ ആസ്പദമാക്കിയാണ് പ്രധാന ചക്രാകളുടെ പ്രവര്‍ത്തനം. ഓരോ ചക്രാക്കും ഒരു സ്വീകരണിയും വിക്ഷേപണിയും ഉണ്ട്. സഹസ്രാര്‍ ചക്രയുടെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നത് നട്ടെല്ലിന്‍റെ താഴത്തെ അഗ്രത്തിലുള്ള മൂലാധാര ചക്രായാണ്. സഹസ്രാരായില്‍ സ്വീകരിക്കുന്ന സൂഷ്മോര്‍ജ്ജം ഒരു കുഴലിലൂടെയെന്നപോലെ നട്ടെല്ല് ആസ്പദമാക്കി താഴേക്ക് മൂലാധാര്‍ ചക്രയിലൂടെ കടന്നു പോവുന്നു. വഴിയിലുള്ള മറ്റു ചക്രാകള്‍ക്ക് അത് യഥേഷ്ടം സ്വീകരിക്കുകയുമാവാം. ഓരോ ചക്രാകള്‍ക്കും സ്വതന്ത്ര സ്വീകരണികളുമുണ്ട്, അവയാണ് ശരീരത്തിന്‍റെ പിന്‍ഭാഗത്ത് കാണിച്ചിരിക്കുന്നത്. ഈ സിദ്ധാന്തം, അറിയാതെയാണെങ്കിലും നമ്മളെല്ലാം പ്രയോജനപ്പെടുത്തുന്നുണ്ട്.

കൊച്ചുകുട്ടികള്‍ കരയുമ്പോള്‍ അവരെ തോളില്‍ കമഴ്ത്തി കിടത്തി ചന്തിക്കു മുകളില്‍ അമ്മമാര്‍ തട്ടുന്നത് കണ്ടിട്ടില്ലേ? ഒരുവനിലെ വികാരങ്ങള്‍ മുഴുവന്‍ സമാഹരിച്ചിരിക്കുന്നത് ആ ഭാഗത്തുള്ള സ്വാധിഷ്ടാന ചക്രയുടെ ചുറ്റുമാണ്. ആ ചക്രായെ ഊര്‍ജ്ജവത്കരിച്ച് കുട്ടിയെ ശാന്തമാക്കുകയാണ് അമ്മ ചെയ്യുന്നത്. ഒരാള്‍ മറ്റൊരാളെ ആശ്വസിപ്പിക്കുന്നത് പുറത്തു തട്ടിയാണ്. ഓരോ ചക്രായും വൈകാരിക തലത്തെയും പ്രതിനിധീകരിക്കുന്നു. ശിരസ്സ് അഹത്തിന്‍റെ സ്ഥാനമായും നെഞ്ചിന്‍റെ മദ്ധ്യഭാഗം അസ്തിത്വത്തിന്‍റെ കേന്ദ്രമായും കരുതപ്പെടുന്നു. അഹം കൂടുമ്പോള്‍ തലക്കനം കൂടും, ‘നാം’ ‘നമ്മള്‍’ എന്നൊക്കെ പറയുമ്പോള്‍ നാം വിരല്‍ ചൂണ്ടുന്നത് നെഞ്ചിന്‍റെ മദ്ധ്യഭാഗത്തേക്കാണല്ലോ. ഭാരതത്തിലെ ദാര്‍ശനികര്‍ ഇതെല്ലാം അടിസ്ഥാനമാക്കിയാണ് നമ്മുടെ ആചാര-പെരുമാറ്റ രീതികള്‍ ഈ നാട്ടില്‍ ആവിഷ്കരിച്ചിരിക്കുന്നത്. ഇവിടെ ഗുരുക്കന്മാരേ കാണുമ്പോള്‍ ആളുകള്‍ പാദനമസ്കാരം ചെയ്യുമായിരുന്നു. ഗുരുവിന്‍റെ പാദങ്ങളാണ് അഹത്തിന്‍റെ നാശസ്ഥാനം എന്നറിഞ്ഞുകൊണ്ടായിരുന്നു അത്. ഗുരുവിന്‍റെ കാല്‍ തൊട്ടു ശിരസ്സില്‍ വെയ്ക്കുന്നതിലൂടെ ‘ഞാന്‍ എന്‍റെ സ്വന്തം അഹങ്കാരം ഇവിടെ സമര്‍പ്പിക്കുന്നുവെന്നാണ്’ പറയുന്നത്. ഗുരു തലയില്‍ വലതു കൈവെച്ച് ‘നിനക്ക് ശാന്തി ഉണ്ടാവട്ടെ’ എന്ന് അനുഗ്രഹിക്കുകയും ചെയ്യുന്നു. കൈകളിലൂടെയാണ് ആത്മബോധം പ്രവഹിക്കുന്നത്. ആത്മാവിന്‍റെ ദൃശ്യസ്ഥാനം കണ്ണുകളാണ്. അതുകൊണ്ടാണ് നമ്മള്‍ കണ്ണുകളില്‍ നോക്കി സംസാരിക്കുന്നത്. ആത്മലോഭം സംഭവിച്ച മൃതദേഹത്തിന്‍റെ കണ്ണുകള്‍ നാം അടയ്കുകയാണ് പതിവ്.

ചക്രാകള്‍ ആകെ ഏഴല്ല; ഉപചക്രാകളും ചെറു ചക്രാകളുമൊക്കെയായി എഴുന്നൂറിലേറെ ചക്രാകള്‍ ശരീരത്തിലുണ്ട്. പരമാവധി ഊര്‍ജ്ജരശ്മികള്‍ സംഗമിക്കുന്ന കേന്ദ്രങ്ങള്‍ എന്നും പ്രധാന ചക്രാകളെ വിശേഷിപ്പിക്കാം. ഇവയുടെ പ്രവര്‍ത്തനം ട്രാന്‍സ്ര്‍ഫോമറുകളുടെതുമായ  താരതമ്യപ്പെടുത്താം. ട്രാന്സ്ഫോമറുകളില്‍ എത്തുന്ന വൈദ്യുതി അതാതിന്‍റെ അടുത്തുള്ള സ്ഥലങ്ങളില്‍ വിതരണം ചെയ്യപ്പെടുന്നുവെന്നത് പോലെ പ്രധാന ചക്രാകളുടെ സമീപത്തുള്ള ശരീരഭാഗങ്ങള്‍ക്ക് ശക്തി കിട്ടുന്നത് തൊട്ടടുത്തുള്ള പ്രധാന ചക്രാ/ചക്രാകളില്‍ നിന്നാണ്. ഗര്‍ഭിണിയായ ഒരു സ്ത്രീയുടെ ഉദരത്തിലുള്ള കുഞ്ഞ് മൂലാധാരാ, സ്വാധിഷ്ഠാനാ, മാനിപ്പുരാ എന്നീ ചക്രാകളില്‍ നിന്നാണ് ഊര്‍ജ്ജം സ്വീകരിക്കുന്നത്. സാധാരണയിലേറെ ഊര്‍ജ്ജം കുഞ്ഞിന് വേണ്ടി ഉപയോഗിക്കപ്പെടുന്നതുകൊണ്ട് മൂലാധാര ചക്രായുടെ നിയന്ത്രണത്തിലുള്ള കാലുകള്‍ക്ക് ആവശ്യത്തിന് ഊർജ്ജം കിട്ടാതെ വരും. ഇതാണ് ഗര്‍ഭിണികള്‍ക്ക് കാലുകള്‍ക്ക് വേദനയും ബലക്കുറവും അനുഭവപ്പെടാന്‍ കാരണം. 

PREVIOUS                        NEXT

Kingdom of God

What is the Kingdom of God or Dharma Rajya? For our purpose it is a kingdom of truth and justice, of peace and reconciliation, of tolerance and forgiveness, and of mercy and compassion cemented together by unrequited love. Truth sheds lights on everything. Justice takes everyone into account so that all get their due. Forgiveness and reconciliation demonstrate that we are fallible, make mistakes, and we can repair any damage and restore relationships. They spell out hope and trust. Our trust in humanity brings about growth in serene peace. Tolerance is required in a multi-cultural and multi-national world. It is not agreement or acquiescence but saying respectfully what needs to be said, and boldly doing what needs to be done without violating others’ rights. We sorely need to learn the art of learning to agree to disagree in a respectful and compassionate way. Joy and satisfaction result from harmonious living guided by love that makes up for one another’s fallibility. This then for me is the Kingdom of God. This is possible. Here there is safety and security for all; no fear and anxiety for anyone. This is the only heaven I can know on this earth while I keep my faith for a heaven to come after this life or simply dissolve into Eternal Consciousness losing my identity. While I have my identity on this earth, however fragile it is, I want to work for this kingdom that all can enjoy.

While working for this kingdom of God we cannot afford to repeat certain historical mistakes. Hitler came and perished with his big time ethnic elimination. There is still ethnic and religious cleansing going on in different parts of the world. Authoritarian communism failed. Revised or modified authoritarian communism seems to be making economic progress in China. We do not know how long it will last. We do not know how long vicious and all-consuming capitalism will hold sway. One nation (Palestine) that needed to be born long ago in 1948 keeps on being aborted in the face of humanity making the entire humanity a laughing-stock. While Zionism from mostly Europe and North-America strategically created a Jewish state of Israel in the middle East by systematically buying up Palestinian Muslim properties through money power, there are concerns in certain quarters, expressed not too obviously, that oil wealth gulf and Muslim countries learned a great deal from Zionism, and are swallowing up properties in other parts of the world to bring about Islamic dispensation and hegemony in the world without Jihad that causes blood-shed. Interestingly the fundamentalist Muslims are doing this using the very freedom in other countries that they negate persons of other religions in their own countries. To cite one example, there is no religious freedom in Saudi Arabia, the heart of Islam. Another accusation leveled against Islam is expansion and propagation of Muslim population through encouragement of births. While there are many Christian missionaries involved in the work of conversion, there are a few enlightened Christians who are happy with merely witnessing to Christ’s teachings without conversion.

My long religious life and associations with various religions, I have come to the conclusion that we need a spirituality beyond religions that can be enshrined in the Kingdom of God, and that is the driving force behind every action. In the Kingdom of God, people of all religions can come together and work for the betterment and all-round development of humanity that is truly the body of God. In this kingdom, all are treated with respect as God’s children. All are well taken care of as brothers and sisters. All are loved and cared for. All can practice their religions and worship the gods that their religions created in the way they feel right in their conscience as long as they do not violate fundamental human rights of others. The time has come for this great endeavor.

Swami (Dr) Snehananda Jyoti 

Wednesday 16 July 2014

ഊര്ജ്ജ മോഷണം – 11

മനുഷ്യരുടെ പെരുമാറ്റം ശ്രദ്ധിച്ചാല്‍ എത്രയും കൂടുതല്‍ ഊര്‍ജ്ജം എങ്ങിനെയും സമ്പാദിക്കാനുള്ള ഒരു വ്യഗ്രത കാണാന്‍ കഴിയും. ഇവിടെ, ഉപബോധമനസ്സിന്‍റെ ഇംഗിതത്തിനനുസരിച്ചാണ് അവന്‍റെ പെരുമാറ്റരീതി തന്നെ. ആരാധനാലയങ്ങളിലേക്കും, ആചാര്യ സന്നിധാനങ്ങളിലേക്കും, പുണ്യ സ്ഥലങ്ങളിലേക്കും, യോഗാ ക്രമങ്ങളിലേക്കുമെല്ലാം ഓരോരുത്തരെയും നയിക്കുന്നത് ഉപബോധ മനസ്സ് സൃഷ്ടിക്കുന്ന ഈ ഉള്‍പ്രേരണമൂലമാണ്. പുറത്തു നിന്നുള്ള പ്രേരണയല്ല അടിസ്ഥാനപരമായി ഒരുവനെ സത്യാന്വേഷി ആക്കുന്നതെന്ന് സാരം. ഒരു രോഗിയുടെ അടുത്ത്‌ ഏറെ നേരം ആയിരിക്കുന്ന ഒരാള്‍ ക്ഷിണിതനായി മടങ്ങുന്നത് രോഗിയുടെ അബോധമനസ്സ് അടുത്തു വന്നവന്‍റെ സൂഷ്മോര്‍ജ്ജം ചോര്‍ത്തിയെടുത്തതുകൊണ്ടാണ്. രോഗിക്കത് ആശ്വാസം നല്‍കും. വാസ്തവത്തില്‍ ഗുരുതരമായി കാണേണ്ട ഒരു കാര്യം തന്നെയാണ് വ്യാപകമായ ഈ ഊര്‍ജ്ജ ശോഷണം. ഒരാളുടെ ഉപബോധമനസ്സ് മറ്റൊരുവന്‍റെ ഉപബോധമനസ്സ് അറിയാതെയല്ല ഊര്‍ജ്ജം ചോര്‍ത്തുന്നത്, ചിലപ്പോള്‍ അത് ഉഭയസമ്മതപ്രകാരം ആയിരിക്കാം അല്ലെങ്കില്‍ ബലപ്രയോഗത്തിലൂടെയായിരിക്കാം. അനന്ത സ്നേഹമായ ശ്രോതസ്സുമായി സദാ ബന്ധപ്പെട്ടിരിക്കുന്നവര്‍  സ്വമനസ്സോടെ ഊര്‍ജ്ജം കൈമാറുന്നവരില്‍ പെടും. വേറൊരാളുടെ സൌഖ്യം തീവ്രമായി ഇശ്ചിക്കുന്ന ഒരാള്‍ ഉള്ളത് നഷ്ടപ്പെടുത്തിയെന്നിരിക്കും. ഇങ്ങിനെയുള്ള ഊര്‍ജ്ജ കൈമാറ്റങ്ങള്‍ നോക്കെത്താത്ത ദൂരത്തുള്ള കേന്ദ്രങ്ങളുമായും സംഭവിക്കും.

ഉപബോധമനസ്സ് തട്ടിയെടുക്കുന്നത് സാത്വികൊര്‍ജ്ജം മാത്രമല്ല. ഏത് ഊര്‍ജ്ജ ശരീരത്തിലോട്ടാണോ അത് കടന്നു കയറുന്നത് ആ ശരീരത്തിലെ മാലിന്യങ്ങളുടെയും ആ ശരീരത്തിന്‍റെ കര്‍മ്മ ദോഷങ്ങളുടെയും ഒരു വീതം കൂടി അത് സ്വന്തമാക്കും. സാത്വികജീവിതം നയിക്കുന്നവര്‍ക്ക് കൂട്ടം കൂടാന്‍ താല്‍പ്പര്യം കുറയും. പക്ഷെ തമസികാംശം കൂടുതലുള്ളവര്‍ എപ്പോഴും അന്യരുടെ സഹവാസം ഇഷ്ടപ്പെടും, അവര്‍ക്കറിയാം, കൂട്ടുകെട്ടിലൂടെ സ്വന്തം അസ്തിത്വത്തില്‍ വാരിക്കൂട്ടിയ മാലിന്യങ്ങള്‍ കുറെയെങ്കിലും ആര്‍ക്കെങ്കിലുമൊക്കെ വിതരണം ചെയ്യാമെന്ന്. അവിഹിത മാര്‍ഗ്ഗത്തിലൂടെ ഊര്‍ജ്ജ സംഭരണം നേടേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന അപകടമാണ് ഞാന്‍ ഇവിടെ ചൂണ്ടിക്കാണിച്ചത്. ഒരു സമൂഹമായി ജീവിക്കാനുള്ള മനുഷ്യന്‍റെ ത്വരയുടെ രഹസ്യം ഇതാണ്. ഒരു ശരീരത്തിലെ ഊര്‍ജ്ജം മുഴുവന്‍ ചോര്‍ന്നു പോയാല്‍ എന്ത് സംഭവിക്കും? ഫലം മരണം ആയിരിക്കേണ്ടതാണ്. പക്ഷെ, അങ്ങിനെയൊന്നു സംഭവിക്കാന്‍ ഉപബോധമനസ്സ് സമ്മതിക്കില്ല. എടുക്കാവുന്നതിന്‍റെ പരമാവധിക്കപ്പുറത്തെക്ക് കടക്കാന്‍ എളുപ്പമല്ല. കാട്ടാനയുടെ മുമ്പില്‍ ചെന്നുപെട്ടാല്‍ നാം പേടിച്ചു വിറക്കുകയല്ലെയുള്ളൂ, മരിച്ചു വീഴുന്നില്ലല്ലോ?

ഭയം, ഒരുവനിലെ സൂഷ്മോര്‍ജ്ജം നഷ്ടപ്പെടുത്തുവാന്‍ ഇടയാക്കും. നഷ്ടപ്പെടുന്ന ഊര്‍ജ്ജം ഭയത്തിനു കാരണമായതിലേക്കാവും ഒഴുകുക. ശപിക്കപ്പെടുന്നവന്‍റെ പകുതി ഊര്‍ജ്ജം ശപിക്കുന്നവന് കിട്ടും എന്നൊരു വരം ദുര്‍വ്വാസാവ്‌ മഹര്‍ഷിക്കുണ്ടായിരുന്നല്ലോ. വളരെ സാധാരണമായി മിക്ക ഉപബോധമനസ്സുകളും അവലംബിക്കുന്ന സൂത്രമാണ് ബലപ്രയോഗം. അച്ഛനമ്മമാരും അദ്ധ്യാപകരുമൊക്കെ കുട്ടികളുടെ നേരെ കയര്‍ക്കുന്നുവെങ്കില്‍ അതിന്‍റെ കാരണം ഇത് തന്നെ. അവര്‍ക്ക് വേണ്ടത്ര ഊര്‍ജ്ജം സമൃദ്ധമായി ഉണ്ടെങ്കിലോ, ആരുടേയും നേരെ കുതിരകയറാന്‍ ആരും തുനിയില്ല. കായിക കയ്യേറ്റമായും ഈ തന്ത്രം വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. അധികാരികളാണെങ്കിലും അമരക്കാരനായാലും അടിയാന്മാരാണെങ്കിലും ആരെയെങ്കിലും ഭീഷണിപ്പെടുത്താനോ കുറ്റപ്പെടുത്താനോ കിട്ടുന്ന അവസരങ്ങളൊന്നും പൊതുവേ കളയാറില്ല.

മറ്റുള്ളവരില്‍ ഒരു ഇന്‍ഫിരിയോരിറ്റി കോമ്പ്ലക്സ് സൃഷ്ടിക്കുന്നതിലൂടെ അപരനെ അധമനാക്കി ഊര്‍ജ്ജാപഹരണം നടത്തുന്നതും വളരെ വ്യാപകമാണ്. ഈ വിഭാഗത്തില്‍ അപവാദപ്രചാരണങ്ങള്‍ നടത്തുന്നവര്‍ മാത്രമല്ല, കൂട്ടത്തില്‍ പ്രത്യേക ഇരിപ്പടം ആവശ്യപ്പെടുന്നവരും പ്രത്യേക പരിഗണന ഇഷ്ടപ്പെടുന്നവരും ഉണ്ടാവും. ആവശ്യമില്ലാത്ത എല്ലാ വാര്‍ത്തകളും ആവശ്യമില്ലാത്തിടത്തൊക്കെ കടന്നു കയറി ശേഖരിക്കുന്ന ആളുകള്‍ പ്രഗല്‍ഭരായ ഊര്‍ജ്ജ മോഷ്ടാക്കളാണ്. മറ്റുള്ളവരെ ചെറുതാക്കാന്‍ കിട്ടുന്ന ഒരവസരവും ഇവര്‍ നഷ്ടപ്പെടുത്താറില്ല. മറ്റുള്ളവരെ എളിമപ്പെടുത്തി മാത്രമല്ല, സ്വന്തം സ്ഥാനം ഉയര്‍ത്തിയും ചിലര്‍ ശക്തരാവും. മുന്തിയ വീടും അതിനു ചേര്‍ന്ന ആഡംബരങ്ങളും എല്ലാം സ്വരുക്കൂട്ടുന്നവര്‍ ഉദ്ദേശിക്കുന്നത് ശക്തി സംഭരണം അല്ലാതെ മറ്റെന്ത്? 

ചിലര്‍ ഉപയോഗിക്കുന്നത് വേറൊരു തന്ത്രമാണ്. അവരോടെന്തു ചോദിച്ചാലും അവ്യക്തമായ ഉത്തരമേ ലഭിക്കൂ. എവിടെയൊക്കെ പോയിട്ടുണ്ടെന്ന് ചോദിച്ചാല്‍ ‘ഒരുപാടിടത്ത്’ എന്നേ അവര്‍ മറുപടി പറയൂ. കേള്‍ക്കുന്നവര്‍ക്ക് ലോകം മുഴുവന്‍ അയാള്‍ പോയിട്ടുണ്ടെന്ന് തോന്നുന്ന രീതിയിലായിരിക്കും ഉത്തരം പറയുന്നതും.

വളരെ വ്യാപകവും ഫലപ്രദവുമാണെന്ന് തെളിഞ്ഞ ഒരു തന്ത്രമാണ് അനുകമ്പ പിടിച്ചു പറ്റല്‍. ഭിക്ഷക്കാര്‍ മാത്രമല്ല ഈ മാര്‍ഗ്ഗം അവലംബിക്കുന്നത്, പിരിവുകാരും രാഷ്ട്രിയക്കാരുമെല്ലാം ഇതുപയോഗിക്കാറുണ്ട്. ‘എന്‍റെ വീടും ബന്ധുക്കളുമെല്ലാം വെള്ളപ്പൊക്കത്തില്‍ നശിച്ചു പോയി. ഞാന്‍ വികലാംഗനുമാണ് സഹായിക്കണം’ എന്നൊരാള്‍ പറഞ്ഞാല്‍ അയാള്‍ ഉദ്ദേശിക്കുന്നത്, ദൈവം നിങ്ങള്‍ക്കൊക്കെ ധാരാളം ഐശ്വര്യങ്ങള്‍ നല്‍കി, എനിക്ക് കിട്ടിയ യാതനകള്‍ക്ക് നിങ്ങളും ഉത്തരവാദിയാണെന്നാണ്. ദൈവം അയാളോട് അനീതി കാട്ടിയല്ലോ, നഷ്ടപരിഹാരമായി ഞാന്‍ ഒരു വിഹിതം തരാം എന്ന് ചിന്തിച്ചു കൊണ്ട് ദാനം കൊടുക്കുന്നവന്‍ അവന്‍റെ ഊര്‍ജ്ജം ഏറെ നഷ്ടപ്പെടുത്തുന്നു. അനുകമ്പയ്ക്കുള്ള ഒരു പോരായ്മയാണിത്. ദൈവം നീതികേട്‌ കാട്ടി എന്ന ചിന്തയും ദോഷം ചെയ്യും. ഇവിടെ അത്തരക്കാരെ കൈകാര്യം ചെയ്യേണ്ടത് സഹാനുഭൂതിയോടെയാണ് അല്ലാതെ സഹതാപത്തോടെയല്ല.  ഊര്‍ജ്ജ മോഷണങ്ങളൊന്നും വൈദ്യുതി കടത്തിക്കൊണ്ടു പോകുന്നതു പോലെ ഒരു ചാലകത്തിലൂടെയല്ല സംഭവിക്കുന്നത്‌. ഈ കൈമാറ്റത്തിന് ഖരമാധ്യമം തന്നെ വേണമെന്നുമില്ല.

യേശുവിന്‍റെ വസ്ത്രാഞ്ചലത്തില്‍ സ്പര്‍ശിക്കുക വഴി രോഗ സൌഖ്യം പ്രാപിച്ച രക്തശ്രാവക്കാരിയുടെ കഥ ബൈബിള്‍ പറയുന്നു. ഇതില്‍ അസ്വോഭാവികമായി യാതൊന്നുമില്ല. യോഗികളുടെ അനുഗ്രഹം കൊണ്ട് രോഗശാന്തി നേടിയവരുടെ അനേകം കഥകള്‍ എല്ലാ മതങ്ങളിലും ഉണ്ട്. ഇത്തരം സിദ്ധരുടെ ഊര്‍ജ്ജശക്തി അവരുടെ ഓരോ കോശങ്ങളിലും, അവരുപയോഗിക്കുന്ന വസ്തുക്കളിലും അവര്‍ ആയിരിക്കുന്ന ഇടങ്ങളിലും എല്ലാം ഉണ്ട്. വിശുദ്ധരായ ആളുകളുടെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്നതിന്‍റെയും വണങ്ങുന്നതിന്‍റെയും പിന്നില്‍ ഈ വസ്തുതയാണ്. അറിയില്ലാത്ത ഒരാള്‍ ഉപയോഗിച്ച വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ ദോഷം സംഭവിക്കാനും ഇടയുണ്ട്.


ഊര്‍ജ്ജനഷ്ടം തടയാന്‍ പര്യാപ്തമായ ചില അടവുകള്‍ പ്രകൃതി തന്നെ മനുഷ്യന് പറഞ്ഞു കൊടുക്കാറുണ്ട്. ഇരു കൈകളും നെഞ്ചിനോട് ചേര്‍ത്തു കെട്ടിവെയ്ക്കുന്നത് ഇതിനൊരുദാഹരണമാണ്. കുറ്റാന്വേഷകര്‍ പ്രതികളെ ചോദ്യം ചെയ്യുന്നതിനു മുമ്പ് തന്നെ കൈ അഴിച്ചിടാന്‍ ആവശ്യപ്പെടും. ഊര്‍ജ്ജനാഡികളിലൂടെയുള്ള പ്രവാഹം തടയപ്പെടാതിരിക്കാനാണ് യോഗ പരിശീലിക്കുമ്പോള്‍ പ്രത്യേക ആസനങ്ങള്‍ തന്നെ  നിഷ്കര്ഷിക്കപ്പെടുന്നത്. 

PREVIOUS                        NEXT   

Tuesday 15 July 2014

ഊര്ജ്ജ വലയങ്ങള്‍ – 10

മനുഷ്യശരീരത്തെ ആകമാനം ആവരണം ചെയ്തിരിക്കുന്ന സൂഷ്മോര്‍ജ്ജമേഖലകളെപ്പറ്റിയുള്ള പഠനം പാശ്ചാത്യരാജ്യങ്ങളിൽ വ്യാപകമാണ്. 1911 ല്‍ ഡോ. വാള്‍ട്ടര്‍ കില്‍മര്‍ ആണ് ഓറാ നോക്കി രോഗങ്ങള്‍ മനസ്സിലാക്കുന്ന വിദ്യയാവിഷ്കരിച്ചത്. ഇതു കാണാന്‍ സഹായിക്കുന്ന ഉപായങ്ങള്‍ പുരാതന ബുദ്ധമഠങ്ങളില്‍ ഉണ്ടായിരുന്നുവെന്ന് അവരുടെ തന്നെ കൃതികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരു പ്രത്യേക ഔഷധക്കൂട്ട് നിറച്ച പാത്രത്തിലേക്ക് നോക്കി അവര്‍ ഇത് കാണുമായിരുന്നു. വിവിധ വര്‍ണ്ണങ്ങളിലുള്ള സദാ ചലിച്ചു കൊണ്ടിരിക്കുന്ന കണ്ണാടികളിലൂടെ പ്രതിശ്ചായ കടത്തിവിട്ട് ഊര്‍ജ്ജശരീരം കാണുന്ന ഉപകരണവും അവര്‍ക്കുണ്ടായിരുന്നു. എല്ലാം ഹിമാലയ പര്‍വ്വതനിരയിലെ ഏതോ ഒരു മലമടക്കിലുള്ള ഗുഹയില്‍ അഭംഗുരം സൂക്ഷിച്ചിരിക്കുന്നുവത്രേ. ഇന്ന് ഓറാ ഗോഗ്ഗിള്‍സ് (കണ്ണടകള്‍) വിദേശ മാര്‍ക്കറ്റുകളില്‍ വാങ്ങാന്‍ കിട്ടും. 
  
മനുഷ്യശരീരത്തിനു ചുറ്റുമുള്ള ഈ ഊര്‍ജ്ജ മേഖലയെയാണ് ബയോ എനര്‍ജിഫീല്‍‍ഡ്, ഹ്യുമന്‍ എനര്‍ജി ഫീല്‍‍ഡ് (HEF), ഓറാ (Aura) എന്നൊക്കെയുള്ള പദങ്ങള്‍ കൊണ്ട് വിശേഷിപ്പിക്കുന്നത്. ഈ ബയോപ്ലാസ്മിക് ഊര്‍ജ്ജ മേഖല, വസ്തുവിന്‍റെ ഖരം, ദ്രവം, വാതകം, പ്ലാസ്മ അവസ്ഥകള്‍ക്കും മുകളിലാണെന്ന് വാദിക്കുന്നവരും ഉണ്ട് (Dr. Victor Inyushim – Kazak University). ശരീരകോശങ്ങളില്‍ നിന്ന് വമിച്ചുകൊണ്ടിരിക്കുന്ന, അല്ലെങ്കില്‍ അങ്ങോട്ട്‌ എത്തികൊണ്ടിരിക്കുന്ന ബഹുലക്ഷം കോടി കോടി ഊര്‍ജ്ജതരംഗങ്ങളുടെ ഒരു വന്‍കടല്‍തന്നെയാണ് ബയോഎനര്‍ജിഫീല്‍‍ഡ്; ഇവിടെ, ശരീരത്തിന്‍റെ എല്ലാ മേഖലകളെയും പ്രതിനിധീകരിച്ചുള്ള ഊര്‍ജ്ജരശ്മികളുണ്ട്. ഈ വലയങ്ങള്‍ ഒന്നിനുമുകളില്‍ ഒന്നായി ചിത്രീകരിക്കപ്പെടുന്നത് മനസ്സിലാക്കാനുള്ള സൌകര്യത്തിനു വേണ്ടി മാത്രമാണ്. ഭൌതിക ശരീരത്തിനോട് ചേര്‍ന്നുള്ള ഏഴു തലങ്ങളാണ് കൂടുതലായും പരാമര്‍ശിക്കപ്പെടുന്നതെന്നതുകൊണ്ട് ഏഴു തലങ്ങളേയുള്ളൂവെന്ന് കരുതരുത്. അനാദിവരെ നമ്മെ ബന്ധിപ്പിക്കുന്ന എത്ര അതിസൂഷ്മ തലങ്ങളാണതിലുള്ളതെന്ന് ആരും തിട്ടപ്പെടുത്തിയിട്ടില്ല. 

ഒന്നാമത്തെ മേഖല ഭൌതികവലയമാണ്. രണ്ടാമത്തെത് വൈകാരികവലയം, മൂന്നാമത്തേത് മാനസികവലയവും നാലാമാത്തേത് മുതല്‍ ആത്മീയവലയങ്ങളുമാണ്. ആദ്യ മൂന്നു വലയങ്ങൾ കാണാന്‍ കഴിഞ്ഞാല്‍ത്തന്നെ, ഒരു മനുഷ്യന്‍റെയുള്ള് ഒരു തുറന്ന പുസ്തകം പോലെ ആര്‍ക്കും വായിക്കാം. ഊര്‍ജ്ജശരീരങ്ങളെപ്പറ്റി കേട്ടിട്ടേയില്ലാത്തവര്‍ക്ക് മനസ്സിലാക്കാവുന്ന രീതിയില്‍ മാത്രം വിശദീകരണങ്ങള്‍ പരിമിതപ്പെടുത്തിയാണ് ഇതെഴുതുന്നത്. ഭൌതികശരീരത്തിലെ രോഗകാരണങ്ങളിൽ ഭൂരിഭാഗവും ഊര്‍ജ്ജശരീരത്തിന്‍റെ പ്രാഥമികവലയങ്ങളില്‍ കാണും. അവയാണ്, പ്രാണിക്ഹീലിംഗ് പോലുള്ള ഹോളിസ്റ്റിക് ചികിൽസാരീതികൾ തനതു മാർഗ്ഗങ്ങളിലൂടെ ഒഴിവാക്കി രോഗശമനം സാധിക്കുന്നത്. ഏതാണ്ട് ഒരു മുട്ടയുടെ ആകൃതിയാണ് ഊര്‍ജ്ജ ശരീരത്തിനുള്ളത്. ഗ്രാമങ്ങളില്‍ സാധാരണയൊരാളുടെ ഊര്‍ജ്ജശരീരത്തിന്‍റെ പ്രാഥമിക വലയങ്ങള്‍ക്ക് പന്ത്രണ്ടടി വ്യാസം കാണാം. ആളുകള്‍ ഇടതിങ്ങി പാര്‍ക്കുന്നിടങ്ങളില്‍ ഇത് പകുതിയായോ അതിലും താഴെയായോ കുറയും. അതേസമയം, വളരെ ശക്തിയേറിയ ഊര്‍ജ്ജശരീരങ്ങളുള്ള ഗുരുക്കന്മാരുടെ പ്രാഥമിക വലയത്തിന്‍റെ വ്യാസംതന്നെ ബഹുശതം കിലോമീറ്ററുകളോളം വരാം.

ഈ ഊര്‍ജ്ജശരീരം എത്രമാത്രം തെളിമയോടെ പരമാത്മാവുമായി ബന്ധപ്പെട്ടിരിക്കുന്നോ അത്രയും ശക്തമായ ഒരു ഊര്‍ജ്ജസംഭരണിയുമായിരിക്കും ഈ വലയങ്ങള്‍. അതിലൂടെ ലഭിക്കുന്ന സൂഷ്മോര്‍ജ്ജവും നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. ഭൗതികഭക്ഷണത്തിലും സൂഷ്മോര്‍ജ്ജത്തിന്‍റെ അംശമുണ്ട്. സാത്വിക ഭക്ഷണങ്ങള്‍ നിഷ്കർഷിക്കപ്പെടുന്നതിന്‍റെ കാരണമിതാണ്. ശരീരത്തിനിതിനേപ്പറ്റി വേവലാതിയില്ലെങ്കിലും അബോധമനസ്സിനുണ്ട്. ശരീരത്തിലെ 90% ദൌത്യങ്ങളും നിയന്ത്രിക്കുന്നത്‌  അബോധമനസ്സാണെന്ന് അറിയാത്തവരില്ലല്ലോ. ബോധം കൊണ്ട് ആഹാരം ദഹിപ്പിക്കാനും ഹൃദയതാളം നിയന്ത്രിക്കാനുമൊന്നും മനുഷ്യനാവില്ല. 

രണ്ടു പേര്‍ അടുത്തുവന്നുവെന്നു പറഞ്ഞാല്‍ രണ്ടു പേരുടെയും ഊര്‍ജ്ജശരീരങ്ങള്‍ പ്രതിപ്രവര്‍ത്തിക്കുന്നു എന്നു സാരം. വളരെ എളുപ്പത്തില്‍ കൂടുതലുള്ളിടത്തു നിന്ന് കുറഞ്ഞതിലേക്ക് ഊര്‍ജ്ജത്തിന്‍റെ ഒരൊഴുക്കുണ്ടാവും. രണ്ടിന്‍റെയും ഊര്‍ജ്ജസ്ഥിതി തുല്യമാകുന്നത് വരെയൊ ഒന്നിൽനിന്നു പുറത്തെടുക്കാവുന്നതിന്റെ പരമാവധി ആവുകയോ ചെയ്യുന്നതുവരെ ഇതു തുടരും. അതുകൊണ്ടാണ്, ചന്തയിലും തിരക്കിലും പെട്ട് മടങ്ങുന്നവര്‍ക്ക് അകാരണമായ ക്ഷീണം അനുഭവപ്പെടുന്നത്. രണ്ടോ അതിലേറെയോ ഊര്‍ജ്ജശരീരങ്ങള്‍ ഒന്നായും പ്രവര്‍ത്തിക്കും. ഇങ്ങിനെ പ്രവര്‍ത്തിക്കണമെങ്കില്‍ അവ തീവ്രമായ പരസ്പരസ്നേഹം കൊണ്ടു ജ്വലിക്കുക തന്നെ വേണം. പ്രേമത്തെ സൂചിപ്പിക്കുന്ന അടയാളം ഇങ്ങിനെ പരസ്പരം സമന്വയിക്കപ്പെട്ട രണ്ടു ഊര്‍ജ്ജശരീരങ്ങളുടെ ചിത്രമാണ്.

സ്വര്‍ഗ്ഗത്തിലേക്കുള്ള പാത ഇടുങ്ങിയതാണെന്ന യേശുവിന്‍റെ വചനം ഗ്രഹിക്കാന്‍ സ്നേഹത്തിന്‍റെ ഈ സവിശേഷത മനസ്സിലാക്കിയാല്‍ മാത്രം മതി. അതിരുകളില്ലാത്ത, പരിമിതികളില്ലാത്ത, വ്യവസ്ഥകള്‍ക്കതീതമായ ദൈവമെന്ന സ്നേഹത്തിന്‍റെ മൂലബോധത്തില്‍ എത്തിച്ചേരണമെന്നുണ്ടെങ്കില്‍ പ്രപഞ്ചത്തിലുള്ള സര്‍വ്വതിനെയും സ്നേഹം കൊണ്ട് സ്വാംശീകരിച്ച് ഒന്നായി ചുരുക്കിയവനേ സാധിക്കൂ. ബുദ്ധസൂക്തങ്ങളില്‍ ‘സംഘം ശരണം ഗശ്ചാമി’ എന്നൊരു പ്രമാണം ഉണ്ട്. സത് ജനങ്ങൾ കൂട്ടുചേര്‍ന്ന് പരസ്പരം വളരണമെന്നാണ് അതുദ്ദേശിക്കുന്നത്. സമാനസ്വഭാവമുള്ള കാന്തികതരംഗങ്ങള്‍ ഒന്നുചേര്‍ന്ന് കൂടുതല്‍ ശക്തിയേറിയ ഒരു കാന്തിക മേഖലക്ക് രൂപം കൊടുക്കും എന്നതുപോലെയാണിവിടെയും; സത്സംഗിലൂടെ ഓരോരുത്തരുടെയും ഊര്‍ജ്ജശേഷി വര്‍ദ്ധിക്കും. ദുര്‍ജ്ജനങ്ങളുമായുള്ള സമ്പര്‍ക്കം, സമ്പാദിച്ച സാത്വികോര്‍ജ്ജത്തെ അപ്പാടെ ദഹിപ്പിക്കാന്‍ പോന്നതാണ്. ഒരാളുടെ കൂട്ടുകെട്ട് ആരൊക്കെയായിട്ടാണ് എന്നറിഞ്ഞാല്‍ അയാളുടെ ഊര്‍ജ്ജസ്ഥിതി അതായത് സ്വഭാവം എന്തായിരിക്കുമെന്ന് പ്രവചിക്കാന്‍ പ്രത്യേക സിദ്ധിയൊന്നും ആവശ്യമില്ല. വ്യത്യസ്ഥ സാഹചര്യങ്ങളിലും വിശുദ്ധി നിലനിര്‍ത്തുന്ന ഒരു ഗ്രഹസ്ഥന്‍ ഒരു താപസ്സനെക്കാള്‍ മൂന്നുമടങ്ങ്‌ അനുഗ്രഹീതനാണെന്ന് നേരത്തെ ഞാന്‍ പറഞ്ഞിരുന്നു.

എന്തുമാത്രം ഊര്‍ജ്ജം നഷ്ടപ്പെട്ടിട്ടും ആചാര്യന്മാരെന്തേ പിന്നെയും ഉന്മേഷവാന്മാരായി തുടരുന്നു എന്ന് ന്യായമായും സംശയിക്കാം. ഉത്തരം വ്യക്തമല്ലേ? അവര്‍ ഈശ്വരനെന്ന ഊര്‍ജ്ജശ്രോതസ്സുമായി സദാ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. മെയിന്‍ ടാങ്കുമായി നേരിട്ടുബന്ധിപ്പിച്ച ഒരു ടാപ്പായി അവര്‍ പ്രവര്‍ത്തിക്കുന്നു. അവരില്‍ നിന്നു ശക്തിചോരുന്നത് അവരെന്തിന് പ്രശ്നമാക്കണം? അക്ഷരാര്‍ത്ഥത്തില്‍ ഇതുപോലെ ശക്തരായ നായകന്മാരാണ് പുരോഹിതരായി എല്ലാ മതങ്ങളിലും ഉണ്ടാവേണ്ടത്. ഇവര്‍ കുടിക്കുന്നത് ദൈവത്തില്‍ നിന്നും ഒഴുകുന്ന അമൃതായത് കൊണ്ട് ചില സവിശേഷതകള്‍ക്കൊണ്ട് അവരെ തിരിച്ചറിയാം. അവരെപ്പോഴും എന്തിനെയും സ്നേഹിക്കും, അവരെപ്പോഴും സന്തോഷവാന്മാരായിരിക്കും, അവര്‍ക്കു സര്‍വ്വതും സ്വീകാര്യമായിരിക്കും, അവര്‍ക്കെല്ലാത്തിനോടും നന്ദിയുണ്ടായിരിക്കും, അവരെല്ലാത്തിനെയും അനുഗ്രഹിച്ചുകൊണ്ടുമിരിക്കും. ഈ അഞ്ചു ദൈവികഗുണങ്ങള്‍ ആരിലെങ്കിലും കണ്ടാല്‍ എല്ലാം ഉപേക്ഷിച്ച് അവരെ അനുഗമിക്കുന്നതില്‍ ഒരു തെറ്റുമില്ല. അല്ലാത്തവരുടെ പിന്നാലെ പോയാല്‍ നഷ്ടമേ നിങ്ങള്‍ക്കുണ്ടാവൂ, ഉറപ്പ്!

PREVIOUS                     NEXT